Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
അതിഥി തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍. ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ ഇന്ന് രാത്രിയോടെ പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക. ഇതിനായുള്ള പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ മറ്റെവിടെയും സ്റ്റോപ്പ് ഉണ്ടാകില്ല. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സമൂഹിക അകലം പാലിച്ച് ബസില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സ്പെഷ്യല്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ ആവശ്യപ്പെട്ടത്.
അതിഥി തൊഴിലാളികള്‍ക്കായി തെലങ്കാനയില്‍നിന്ന് ജാര്‍ഖണ്ഡിലേക്കും ഇന്ന് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി. സംഗറെഡ്ഡി ജില്ലയിലെ അതിഥി തൊഴിലാളികളെയാണ് പ്രത്യേക ട്രെയിനില്‍ കൊണ്ടുപോയത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. ലിങ്കമ്പള്ളി സ്റ്റേഷനില്‍നിന്നും 1200 തൊഴിലാളികളുമായാണ് നോണ്‍സ്റ്റോപ്പ് ട്രെയിന്‍ പുറപ്പെട്ടത്. 24 കോച്ചുള്ള ട്രെയിന്‍ രാവിലെ 4.50നാണ് പുറപ്പെട്ടത്. ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷമുള്ള ആദ്യത്തെ യാത്രാ ട്രെയിനുകളാണ് ഇന്നു പുറപ്പെട്ടത്.
ട്രെയിനില്‍ പോകാനുള്ള തൊഴിലാളികളുടെ രജിസ്ട്രേഷനും ആരോഗ്യപരിശോധനയും പൂര്‍ത്തിയാക്കിയാണ് അതിഥി തൊഴിലാളികളെ ട്രെയിനില്‍ കയറ്റുന്നത്. അതേസമയം രജിസ്ട്രേഷന് നടത്തിയ പെരുമ്പാവൂരില്‍ സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികളാണ് ക്യൂ നിന്നിരുന്നത്.
നിലവില്‍ വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെടാനാണ് ട്രെയിന്‍ ക്രമീകരിച്ചിരുന്നത്. പക്ഷേ തയ്യാറെടുപ്പുകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതിനാല്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടായി. 24 കോച്ചുകളാണുള്ളത്. 34 മണിക്കൂര്‍ എടുത്ത് 1836 കിലോമീറ്റര്‍ ദൂരമാണ് യാത്ര. നാളെ ഉച്ചയോടെ ഭുവനേശ്വറില്‍ എത്തും.
കുടിയേറ്റ തൊഴിലാളികളും വിദ്യാര്‍ഥികളുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് പോകുന്നതിന് ആറു പ്രത്യേക ട്രെയിനുകളാണ് ഇന്ന് അനുവദിച്ചിരുന്നത്. വരുംദിവസങ്ങളില്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചേക്കും. ട്രെയിന്‍, പ്ലാറ്റ്ഫോം, ടിക്കറ്റ് വിതരണം ചെയ്യുന്ന സ്ഥലം തുടങ്ങിയ എല്ലായിടങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നു.
ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാനായി നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവര്ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതിനായി ഹോം ഗാര്‍ഡുകളുടെയും കേന്ദ്രസേനകളിലെ, അതിഥി തൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് പ്രത്യേക പൊലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
Related
Related Articles
ബധിര-മൂകര്‍ക്ക് സ്നേഹം അനുഭവവേദ്യമാക്കാന്‍ സമൂഹം ശ്രമിക്കണം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ ബധിര-മൂകര്‍ക്കായി സംഘടിപ്പിച്ച ആംഗ്യഭാഷാ ദിവ്യബലിയും ബധിര-മൂക കുടുംബ കൂട്ടായ്മയും ശ്രദ്ധേയമായി. തിരുവനന്തപുരം അതിരൂപതയിലെയും സമീപപ്രദേശങ്ങളിലെയും ബധിര-മൂകരും അവരുടെ
സ്കോളര്‍ഷിപ് വിതരണം ചെയ്തു
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രൂപതയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഹായിക്കുന്ന പദ്ധതിയായ ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ് അംഗങ്ങളായ 300 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം നടത്തി. സിഎസ്എസ്എസ്
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍