Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
അയോദ്ധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്ര വിധി വന്നു

അയോധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്രവിധി വന്നു
കേന്ദ്രസര്‍ക്കാര്‍ പ്രത്യേകട്രസ്റ്റ് ഉണ്ടാക്കി അയോധ്യയിലെ തര്‍ക്കഭൂമി ട്രസ്റ്റിന് കൈമാറണമെന്നും ഇവിടെ രാമക്ഷേത്രം നിര്‍മിക്കാവുന്നതാണെന്നും സുപ്രീം കോടതിയുടെ ചരിത്രവിധി. തര്‍ക്കഭൂമിക്ക് പുറത്ത് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് അയോധ്യയിലെ തര്‍ക്കഭൂമി മൂന്നു മാസത്തിനകം ടസ്റ്റിന് കൈമാറണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇവിടെ രാമക്ഷേത്രം നിര്മിക്കാവുന്നതാണ്. തര്‍ക്കഭൂമിക്കു പുറത്ത് മസ്ജിദ് നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി വിധിച്ചു.
134 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ഇന്ന് (2019 നവംബര്‍ 9ന്) അയോധ്യ കേസില്‍ അന്തിമവിധിയുണ്ടായത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 30 മിനിറ്റിലേറെ സമയമെടുത്താണ് വിധി പൂര്‍ണമായും പ്രസ്താവിച്ചത്.
അയോധ്യാ തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷികള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം കോടതിയുടെ വിധി. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അവകാശം സ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകളാണ് വേണ്ടത്.
നിര്‍മ്മോഹി അഖാഡയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി സുന്നി വഖഫ്ബോര്‍ഡിന്റെയും രാം ലല്ലയുടെയും ഹര്‍ജിയിലാണ് തീര്‍പ്പു കല്‍പ്പിച്ചത്. തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ച് അവകാശം നല്കിയ അലഹബാദ് ഹൈക്കോടതി വിധി തെറ്റായിരുന്നെന്നും സുപ്രീംകോടതി വിലയിരുത്തി. 1959 ഡിസംബറില്‍ തര്‍ക്കകെട്ടിടത്തില്‍ രാമവിഗ്രഹം കൊണ്ടു വെയ്ക്കുകയും 1992 ല്‍ പള്ളി തകര്‍ക്കുകയൂം ചെയ്തത് നിയമവിരുദ്ധ നടപടിയെന്നും കോടതി പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ട് തര്‍ക്കഭൂമിയിലും രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ ഭടന്മാരെ നിയോഗിച്ചിരുന്നു. രാജ്യമൊട്ടാകെ മുള്‍മുനയില്‍ നില്‍ക്കവെയാണ് സുപ്രീം കോടതി രാജ്യം ഉറ്റുനോക്കിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നാസര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Related
Related Articles
വി ജോർജിന്റെ തിരുനാൾ ഭവനരഹിതർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ആഘോഷിച്ചു
ഇന്നലെ ഫ്രാൻസിസ് പാപ്പായുടെ സ്വർഗ്ഗിയ മധ്യസ്ഥനായ വി ജോർജ് ൻറെ തിരുനാളായിരുന്നു . അർജന്റ്റിനകാരനായ ആർച്ച്ബിഷപ് ജോർജ് മാരിയോ ബെർഗോളിയോ 2013 ലാണ് സാർവ്വത്രിക കാതോലിക്കാ സഭയുടെ പരമോന്നത
തിരുക്കുടുംബത്തിന്റെ തിരുനാൾ
വിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം. കൃത്യതയോടെ കൈകാര്യം
ജനവിധി അംഗീകരിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണം-കെസിബിസി
എറണാകുളം: പതിനേഴാം ലോക്സഭയിലേക്കുള്ള ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വവും