അലമലാംബിക സ്കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ, മാവടി പ്രദേശങ്ങളിലെ നിര്‍ധനരായ 200 കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും അടങ്ങുന്ന ഒരു ലക്ഷത്തില്‍പരം രൂപ വിലമതിക്കുന്ന കിറ്റുകള്‍ വിതരണം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോളി അനസ്താസ്യ സിടിസി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി. നെടുംകണ്ടം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനസുന്ദരം, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലൂസിയ എന്നിവര്‍ സംബന്ധിച്ചു.
സിടിസി സഭയുടെ ദേവമാതാ പ്രോവിന്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം ഒരുമയുടെയും സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും മുന്‍പിലാണ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ കുട്ടനാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ അവര്‍ക്ക് സാന്ത്വനവുമായി ഒരു ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങള്‍ സ്കൂളില്‍ നിന്ന് എത്തിച്ചിരുന്നു.
Related
Related Articles
അന്തോണിയാർതുണൈ ബോട്ട് യൂസി കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ
അന്തോണിയാർതുണൈ എന്ന ബോട്ട് ഇപ്പോഴും ആലുവ പറവൂർ റൂട്ടിൽ യൂസി കോളജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ്. അതിനോട് ഉടമസ്ഥരിലേക്ക് ഈ വിവരം എത്തിക്കാൻ ശ്രമിക്കണം. ആലുവ
മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം, ഭാഗം-2
റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ 3. കേരള കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ പൗരാണികകാലം മുതലേയുള്ള ഭക്താനുഷ്ഠാനമാണ് മെയ്മാസ ഭക്തി. മെയ്മാസം പരിശുദ്ധ മാതാവിന്റെ വണക്കമാസമായാണ് കേരളസഭ ആഘോഷിക്കുന്നത്. മാന്നാനത്ത്
വത്തിക്കാനില്‍ ക്രിസ്തുമസ് പാതിരാ കുര്‍ബാന വൈകിട്ട് 7.30 തുടങ്ങും
വത്തിക്കാന്‍ :ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ഇത്തവണത്തെ ക്രിസ്തുമസ് പാതിരാകുര്‍ബാന രണ്ട് മണിക്കൂര്‍ നേരത്തെ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 7.30 ആയിരിക്കും പാതിരാകുര്‍ബാന. ഇറ്റലിയിലെ കോവിഡ് പ്രോട്ടോകോളിന്റെ