Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ആല്‍ഫി ഇവാന്‍സിന്റെ വേര്‍പാടില്‍ അഗാധദു:ഖം: ഫ്രാന്‍സിസ് പാപ്പാ

കുഞ്ഞ് ആല്‍ഫിയുടെ നിര്യാണത്താല്‍ താന്‍ ആഴമായി സ്പര്‍ശിക്കപ്പെട്ടതായി ഫ്രാന്‍സിസ് പാപ്പാ. വിങ്ങുന്ന ഹൃദയത്തോടെയാണ് ലോകം ആല്‍ഫി ഇവാന്‍സ് എന്ന പിഞ്ചുകുഞ്ഞിന്റെ മരണവാര്‍ത്ത ശ്രവിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലും ഇറ്റലിയിലെ റോമിലും അമേരിക്കയിലെ ന്യൂയോര്‍ക്കിലും ആ കുരുന്നുജീവനുവേണ്ടി മനമുരുകി പ്രാര്‍ത്ഥനയിലും ഐക്യദാര്‍ഢ്യ ജാഗരണത്തിലും മുഴുകിയിരുന്നവരോടൊപ്പം വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായും ‘കുഞ്ഞ് ആല്‍ഫിയെ’ ഓര്‍ത്തു വ്യസനിച്ചു; ‘ദൈവം അവനെ ആര്‍ദ്രമായി പുല്കുന്ന ഈ വേളയില്‍ അവന്റെ ദുഃഖാര്‍ത്തരായ മാതാപിതാക്കള്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം’ എന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
തലച്ചോര്‍ ക്ഷയിച്ചില്ലാതാകുന്ന അജ്ഞാതരോഗം ബാധിച്ച് 2016 മുതല്‍ ലിവര്‍പൂളിലെ ആശുപത്രിയില്‍ കഴിഞ്ഞുവന്ന ആല്‍ഫിക്ക് ചികിത്സ തുടരുന്നതുകൊണ്ട് പ്രയോജനമില്ലെന്നും കൃത്രിമ ഉപാധികളോടെ ജീവന് നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ആ കുഞ്ഞിന്റെ താല്പര്യത്തിനു വിരുദ്ധമാണെന്നും കണ്ടെത്തിയ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ തീരുമാനത്തെ എതിര്‍ത്ത് ഏഴു മാസമായി ഇംഗ്ലണ്ടിലെ സുപ്രീം കോടതിയിലും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലും വരെ അപ്പീലുമായി പോയ അവന്റെ മാതാപിതാക്കളായ ടോം ഇവാന്‍സും കെയ്റ്റ് ജെയിംസും നിയമപോരാട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിഷ്ക്രിയ ദയാമരണത്തിന്റെ തീര്‍പ്പ് നടപ്പാക്കുകയായിരുന്നു. കൃത്രിമ ശ്വാസയന്ത്രം വിച്ഛേദിച്ചിട്ടും അഞ്ചു ദിവസത്തോളം സ്വന്തം നിലയ്ക്കു ശ്വസിക്കാന്‍ ശ്രമിക്കുകയും പോഷണവും ജലവും നിര്‍ത്തലാക്കിയിട്ടും ഒരാഴ്ചയോളം ജീവന്റെ തുടിപ്പ് നിലനിര്‍ത്തുകയും ചെയ്ത ഇരുപത്തിമൂന്നു മാസം പ്രായമുള്ള ആല്‍ഫി കഴിഞ്ഞ 28ന് വെളുപ്പിനാണ് അന്ത്യശ്വാസം വലിച്ചത്. ‘എന്റെ കുഞ്ഞു യോദ്ധാവ് അവന്റെ കവചം അഴിച്ചുവച്ച് ചിറകു വിരിച്ചു. ഞങ്ങളുടെ ഹൃദയം തകര്‍ന്നു’, ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സ് മകന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചു.
രോഗനിര്‍ണയത്തിനും വിദഗ്ധ പരിചരണത്തിനുമായി ആല്‍ഫിയെ റോമിലെ ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമങ്ങളെ ഇംഗ്ലണ്ടിലെ അപ്പീല്‍ കോടതി തടയുകയുണ്ടായി. ടോം ഇവാന്‍സും കെയ്റ്റ് ജെയിംസും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായുടെ സഹായം തേടിയതിനെ തുടര്‍ന്ന് ബദല്‍ ചികിത്സാവിധി തേടുന്നതിന് അവസരം നല്‍കണമെന്ന് പാപ്പാ നിര്‍ദേശിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് കുഞ്ഞിനെ ഇറ്റലിയിലേക്ക് അടിയന്തര ചികിത്സയ്ക്കായി കൊണ്ടുവരുന്നതിന് സഹായകമായി കുഞ്ഞിന് ഇറ്റാലിയന്‍ പൗരത്വം നല്‍കാനും നടപടിയുണ്ടായി. കൃത്രിമ ശ്വാസയന്ത്രത്തിന്റെ സഹായമില്ലാതെ കുഞ്ഞ് ശ്വാസമെടുത്തതു കണ്ട് പ്രത്യാശയോടെ അവന്റെ മാതാപിതാക്കള്‍ ലിവര്‍പൂളിലെ ആശുപത്രി അധികൃതരുമായുള്ള അഭിപ്രായ ഭിന്നതകള്‍ മറന്ന് അനുരഞ്ജന നീക്കം ആരംഭിച്ചിരിക്കെയാണ് ആല്‍ഫി മരണത്തിനു കീഴടങ്ങിയത്. ലിവര്‍പൂളിലും റോമിലും ന്യൂയോര്‍ക്കിലും ആല്‍ഫിയുടെ ജീവന് സംരക്ഷിക്കുക എന്ന ആവശ്യവുമായി ആഴ്ചകളായി നൂറുകണക്കിന് ആളുകള്‍ ജാഗരണപ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യപ്രകടനവും നടത്തിവരികയായിരുന്നു.
Related
Related Articles
ടെര്‍മിനേറ്ററും ചില സ്മരണകളും
ഹോളിവുഡിലെ പണം വാരിചിത്രങ്ങളില് ഒന്നായ ടെര്‍മിനേറ്റര്‍ ശ്രേണിയിലെ ഡാര്‍ക്ക് ഫേറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്തു. 25 വര്‍ഷം മുമ്പ് ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ എന്ന സൂപ്പര്‍താരത്തെ ഹോളിവുഡിന് സംഭാവന
കരിക്കുറി മായ്ച്ചതിന് സ്കൂള്‍ മാപ്പു ചോദിച്ചു
ബൗണ്ടിഫുള്‍: നോമ്പ് ആചരണത്തിന്റെ തുടക്കം കുറിക്കുന്ന വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം കൊണ്ട് കുരിശടയാളം വരച്ച് സ്കൂളിലെത്തിയ നാലാം ക്ലാസുകാരന്റെ കരിക്കുറി മായ്ച്ചുകളയാന്‍ അധ്യാപിക നിര്‍ബന്ധിച്ചു എന്നതിന്
എന്നിട്ടും മോദിയുടെ അശ്വമേധം തുടരുന്നു
ഇന്ത്യയുടെ ഭൂപടത്തില്‍ ബിജെപിയുടെ അടിത്തറ കൂടുതല്‍ വിസ്തൃതമാവുന്നു എന്നതിന്റെ സൂചനയല്ല മറിച്ച് ദക്ഷിണേന്ത്യയിലേക്ക് മോദിയുടെ കുതിര യാത്ര തുടങ്ങിയെന്നതാണ് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പാഠം. ബിജെപിയുടെ വളര്‍ച്ചക്കൊപ്പം കാണേണ്ടുന്ന