Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ഇറാന് സംഘര്‍ഷം സംയമനത്തിന് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ഇറാന് റവല്യൂഷണറി ഗാര്‍ഡിന്റെ അല്‍ഖുദ്സ് സേനാവിഭാഗത്തിന്റെ തലവനും രാജ്യത്തെ സമുന്നത നേതാവുമായ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദ് വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനെതുടര്‍ന്ന് സംജാതമായ സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിന് അയവുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സംയമനത്തിന്റെയും സംവാദത്തിന്റെയും പാത സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ മധ്യാഹ്നപ്രാര്‍ഥനാവേളയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം നിലവിലുണ്ട്. യുദ്ധം കൊണ്ട് മരണവും വിനാശവുമേ ഉണ്ടാകൂ. സംവാദത്തിന്റെയും സംയമനത്തിന്റെയും തീക്ഷ്ണജ്വാലയാണ് ശത്രുതയുടെ കരിനിഴല്‍ അകറ്റാന്‍ ഏറെ ആവശ്യം – പാപ്പാ പറഞ്ഞു.
ഇറാനിലെ സ്ഥിതിഗതികള്‍ വത്തിക്കാന്‍ സൂക്ഷ്മമായി പിന്തുടരുകയാണെന്ന് ടെഹ്റാനിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയോ ബൊക്കാര്‍ദി വത്തിക്കാന്‍ വാര്ത്താവിഭാഗത്തിലൂടെ അറിയിച്ചു.
ജനറല്‍ സുലൈമാനിയെയും ഇറാഖിലെ ഇറാന് അനുകൂല ഷിയാ വിഭാഗത്തിന്റെ സൈനികത്തലവന് അബു മഹ്ദി അല്മുഹന്ദിസിനെയും മിന്നലാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് മുന്നറിയിപ്പുനല്കിയിരിക്കെ, അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങള്‍ പ്രത്യാക്രമണത്തിന് ഉന്നംവച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രെംപ് പ്രതികരിച്ചു. ഇറാനില്‍നിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ ഇറാന് അതിര്‍ത്തിക്കുള്ളില്‍തന്നെ ആക്രമണം നടത്തുമെന്ന് യുഎസ് വിദേശകാര്യമന്ത്രി മൈക്ക് പോംപെയോ പറഞ്ഞു.
ഇറാന് റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക തീവ്രവാദി സംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയില്‍ പല രാജ്യങ്ങളിലും അസ്ഥിരതയ്ക്കും സംഘര്‍ഷത്തിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിവന്ന സുലൈമാനി ഡല്‍ഹിയിലും ലണ്ടനിലുമുള്പ്പെടെ തീവ്രവാദി ആക്രമണത്തിന് ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും, താന്‍ സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ ഒരു യുദ്ധം തുടങ്ങുകയല്ല, യുദ്ധം അവസാനിപ്പിക്കുകയാണ് ചെ്തതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം ആണവ നിയന്ത്രണത്തിനായി അമേരിക്ക, ചൈന, റഷ്യ എന്നിവയും മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുമായി 2015ല്‍ ഉണ്ടാക്കിയ കരാറിലെ അന്തിമ ഉടമ്പടി ഉപേക്ഷിക്കാന്‍ ഇറാന് സുരക്ഷാ കൗണ്‍സില്‍ തീരുമാനിച്ചതായി ടെഹ്റാനില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിലെ രാജ്യാന്തര നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതില്ല എന്നാണ് ഇറാന്റെ തീരുമാനം.
രാജ്യത്തുനിന്ന് അമേരിക്കന്‍ സേനയെ പൂര്‍ണമായി പുറത്താക്കാനുള്ള ഇറാഖ് പാര്‍ലമെന്റിന്റെ പ്രമേയം ഇറാഖ് പ്രധാനമന്ത്രി അദെല്‍ അബ്ദുല്‍ മഹ്ദി അംഗീകരിക്കുമെന്നാണ് സൂചന. ഇതിനിടെ സിറിയയിലും ഇറാഖിലും വര്‍ഷങ്ങളായി ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ നടത്തിവന്ന സൈനികനടപടികളും പ്രാദേശിക സേനാപരിശീലനവും അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനകള്‍ തീരുമാനിച്ചിട്ടുണ്ട്.
Related
Related Articles
ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?- ആഗമനകാലം മൂന്നാം ഞായർ
ആഗമനകാലം മൂന്നാം ഞായർ വിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18) ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്.
ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: പ്രളയബാധിതരായവരെ ജാതി മതവ്യത്യാസമില്ലാതെ പുനരധിവസിപ്പിക്കേണ്ട ചുമതല എല്ലാ ക്രൈസ്തവര്‍ക്കുമുണ്ടെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വ്യക്തമാക്കി. നമ്മള് എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഇടയലേഖനത്തിലൂടെ
ബോട്ടപകടങ്ങൾ ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയ്യാറാകണം കെ എല്‍ സി എ
കടലില്‍ മത്സ്യബന്ധനത്തിനു പേകുന്ന ബോട്ടുകള്‍ക്കുണ്ടാകുന്ന തുടര്‍ച്ചയായ അപകടങ്ങള്‍ അതീവ ഗൗരവത്തോടെ കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ. മുനമ്പം ബോട്ടപകടത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ളവര്‍ക്കായി തെരച്ചില്‍