ഉചിതമായ തീരുമാനമെടുക്കണമെന്ന് കെഎല്‍സിഎ

എറണാകുളം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യ കത്തോലിക്ക മെത്രാന് സമിതി) പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്ത് നല്കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദ്വികോത്രയ്ക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഫ്രാങ്കോ ബിഷപ്പിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പേരില്‍ കത്തോലിക്ക സഭ പൊതു സമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ മെത്രാന്‍സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നു എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ട്രഷറര്‍ ജോസഫ് പെരേര, വൈസ് പ്രസിഡന്റുമാരായ സി. ടി അനിത, ഇ. ഡി ഫ്രാന്‍സിസ്, എം. സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസന് പി. വര്‍ഗീസ്, ജോണി മുല്ലശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്സന്, ബേബി ഭാഗ്യോദയം, ജസ്റ്റിന് ആന്റണി, കെ. എച്ച് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ അവര്‍ അത്ഭുതംപൂണ്ടു നോക്കി നില്‍ക്കുകയാണ്.
കൊടുംനാശത്തിന്റെ മഹാപ്രളയത്തില്‍
പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളുടെ പെരുമഴക്കാലത്ത് പ്രകാശം പരത്തുന്ന മനുഷ്യക്കൂട്ടായ്മയുടെ ചില നേര്‍ക്കാഴ്ചകള്‍ നമ്മെ തരളഹൃദയരാക്കുന്നു. പരസ്നേഹം, സാഹോദര്യം, ദയ, കാരുണ്യം, ഔദാര്യം, കരുതല്‍, ത്യാഗം, ധീരത, പൗരബോധം തുടങ്ങി
ധാര്‍മ്മികതയും മനഃസാക്ഷിയും പുലര്‍ത്തണം – ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തെച്ചേരില്‍
വിജയപുരം: ധാര്‍മ്മികതയോടും മനഃസാക്ഷിയോടുംകൂടി ജീവിക്കുക ഏതൊരു സമൂഹത്തിന്റെയും കടമയാണെന്ന് വിജയപുരം ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രസ്താവിച്ചു. വിജയപുരം രൂപതയുടെ 10-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം വിമലഗിരി പാസ്റ്ററല്‍