Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
എല്‍. എം പൈലി ചെയര്‍ തടസങ്ങള്‍ നീങ്ങണം

പ്രാദേശിക വികസനത്തിനും ഇതര കാര്യങ്ങള്‍ക്കുമായി അക്കാദമിക് ഉദ്ദേശത്തോടെ ചെയറുകള്‍ സര്‍വകലാശാലകളില്‍ സ്ഥാപിക്കാറുണ്ട്. എറണാകുളം കളമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചി സര്‍വ്വകലാശാലയില്‍ വിവിധ അധ്യാപക വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെയറുകള്‍ ഉണ്ട്. കൊച്ചി സര്‍വകലാശാലയില്‍ പുതിയതായി ചെയറുകള്‍ ആരംഭിക്കുന്നതിന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും വിഷയത്തില്‍ സര്‍ക്കാര്‍ 17.12.10 തീയതി ചെയറുകള്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
കൊച്ചി സര്‍വകലാശാലയുടെ സ്ഥാപകരില്‍ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷെവലിയര്‍ പ്രൊഫ. എല്‍.എം പൈലി ചെയറിന്റെ സാഹിത്യ നിപുണനായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് ചെയര്‍ എന്നീ പേരുകളില്‍ സ്ഥാപിക്കേണ്ട ചെയറുകള്‍ക്ക് 2010 ല്‍ ഭരണാനുമതി ലഭിച്ചതായാണ് രേഖകള്‍. പക്ഷെ പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടായില്ല. അതിനായി അനുവദിച്ച ഫണ്ട് ഇപ്പോഴും നിലവിലുണ്ടോ അതോ മറ്റ് കാര്യങ്ങള്‍ക്കായി വകമാറ്റിയോ എന്നൊക്കെ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമാണ്. ഏതായാലും ഒരു കാര്യം വ്യക്തം- ഷെവലിയര്‍ എല്‍. എം പൈലി എന്ന യുഗപ്രഭാവന് കാലത്തിനതീതമായി അക്കാദമിക് തലങ്ങളിലും മറ്റ് മേഖലകളിലും നിലനില്‍ക്കുന്നതിനാണ് ഇത്തരത്തില്‍ കൊച്ചി സര്വ്വകലാശാലയുടെതായി ഒരു നീക്കം ഉണ്ടായത്. കൊച്ചിയുടെ സമഗ്രവികസനത്തിന് ഉതകുന്ന തരത്തില്‍ ഉപയോഗിക്കുന്നതിനും തുടര്‍പഠനങ്ങള്‍ നടത്തുന്നതിനും ഈ ചെയര്‍ ഉപകാരപ്പെടും. പക്ഷെ അത് യാഥാര്‍ഥ്യമാകാന്‍ നപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല. കാരണങ്ങള്‍ ആരാഞ്ഞ് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നിര്‍ദേശാനുസരണം വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയില്് എല്‍.എം പൈലി ചെയര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് വൈസ് ചാന്‍സലറുടെ ഉത്തരവ് എന്നാണ്. സുകുമാര്‍ അഴീക്കോട് ചെയര്‍ സംബന്ധിച്ച് കത്തിടപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം എല്‍.എം പൈലി ചെയര്‍ സംബന്ധിച്ച് ഇതുവരെയും കത്തിടപാടുകള്‍ ഒന്നും നടന്നിട്ടില്ല എന്നാണ് മറുപടി.
Related
Related Articles
കാക്കനാട് സെന്റ് മൈക്കിൾസ് ഇടവകയിൽ ദമ്പതി സംഗമം നടത്തി
കാക്കനാട് സെന്റ് മൈക്കിൾസ് BCC കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ വിവാഹം കഴിഞ്ഞ് 25 വർഷം വരെയെത്തിയ ദമ്പതികൾക്കായി സംഘടിപ്പിച്ച ദമ്പതി സംഗമത്തിൽ റവ.ഫാ.ആൻഡ്രൂസ് പുത്തൻപറമ്പിൽ 0CD ക്ലാസ്സ് നയിച്ചു.
വീണ്ടും പിറക്കാനൊരു കാലം
തിരുപ്പിറവിക്കൊപ്പം പിറന്നവരും പിറക്കാതെ പോയവരുമുണ്ട്. ക്രിസ്തുവിന്റെ പിറവിയോട്ഉള്ള നാലുതരം കാഴ്ചപ്പാടുകള്‍ സുവിശേഷങ്ങളില്‍ കാണാം. കൗതുകക്കാഴ്ചകള്‍ പോലെ ഈ കാഴ്ചപ്പാടുകളെ ഒന്ന് അടുത്തുകാണുക. സത്യത്തോടുള്ള നാല് സമീപനങ്ങള്‍ കൂടിയാണിവ.
ഈര്ച്ചവാളിന്റെ ഇരകള്‍
ശരത് വെണ്‍പാല വിവേക് രഞ്ജന്‍ അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ ഒരു രംഗം, നായകന്റെ അമ്മയെ ജീവനോടെ ഈര്‍ച്ചവാളുകൊണ്ട് രണ്ടായി കീറുമ്പോള്‍