Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ഐലൻ്റ് പള്ളി പോലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.

തോപ്പുംപടി: വെല്ലിംങ്ങ്ടൺ ഐലൻ്റിലെ സ്റ്റെല്ല മേരീസ് പള്ളിയിലെ ദിവ്യബലിയെ തുടർന്ന് പോലീസ് നടത്തിയ ആക്ഷേപകരമായ നടപടികൾക്കെതിരെ മുഖ്യമന്ത്രിക്കും, ഡിജിപിക്കും കൊച്ചി രൂപതയിലെ ഫോർമെർ ലീഡേഴ്സ് അലയൻസ് പരാതി നൽകി.
പൗരോഹിത്യ കടമകളിലെ പ്രധാനപ്പെട്ട ബലിയർപ്പണം സ്റ്റെല്ല മേരീസ് പള്ളിയിലെ വികാരിയായ ഫാ. അഗസ്റ്റിൻ പാലയിൽ അഞ്ചിൽ താഴെ വരുന്ന സഹായികളുടെ സാന്നിദ്ധ്യത്തിൽ നടത്തിവരുന്നതാണ്. ഈ മാസം 15-ാം തിയ്യതി രാവിലെ 6.30 ന് മൂന്ന് സഹായികൾക്കൊപ്പം ദിവ്യബലി നടത്തി വരവെ അപ്രതീക്ഷിതമായി മറ്റ് മൂന്നു പേർ പള്ളിയിൽ പ്രവേശിക്കുകയും, തുടർന്ന് ഐലൻ്റ് പോലീസ് സ്ഥലത്ത് എത്തി കോവിഡ് വ്യാപന നിയന്ത്രണം ലംഘിച്ചു എന്ന പേരിൽ കേസ് എടുക്കുകയാണുണ്ടായത്.
ഉത്തമ വിശ്വാസത്തോടെ നടത്തിയ ദിവ്യബലി മദ്ധ്യേ അഞ്ചിൽ കൂടുതൽ പേർ പള്ളിയിൽ ഉണ്ടാകാനിടയായ സാഹചര്യത്തിൽ തനിക്ക് അറിവോ, പങ്കോ, പ്രേരണയോ ഉണ്ടായിരുന്നില്ല എന്ന വൈദീകൻ്റെ നിലപാട് തള്ളിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്റ്റേഷനിലേക്ക് കൊണ്ടുപോയ വൈദീകനും മറ്റും നടപടികളോട് സഹകരിച്ച് രേഖകൾ ഒപ്പിടുവാൻ തയ്യാറായിരുന്നെങ്കിലും അകാരണമായി ദീർഘനേരം നിറുത്തിയതിന് ശേഷമാണ് ഒപ്പ് ഇട്ട ശേഷം വിട്ട് അയച്ചത്.തുടർന്ന് വീണ്ടും നടപടികൾ ഉണ്ടെന്നു പറഞ്ഞ് ഇവരെ വിളിച്ചു വരുത്തി സ്റ്റേഷനിൽ നിർത്തുകയാണ് ഉണ്ടായത്.
അപ്രതീക്ഷിതമായി ഉണ്ടായ ഒരു സാഹചര്യത്തെ വലിയ കുറ്റകൃത്യമായി ചമച്ചു കാട്ടുകയും, മാധ്യമ പ്രവർത്തകരെ അറിയിച്ചും, അവർക്ക് എത്തിചേരാൻ സമയം ഒരുക്കിയും, ചിത്രങ്ങൾ എടുപ്പിക്കുവാൻ ഉത്സാഹം കാട്ടിയും, അതിനു വേണ്ടി വൈദീകനെയും മറ്റും തടഞ്ഞുവെച്ചും പോലീസ് നടത്തിയ ആക്ഷേപകരമായ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിക്ക് കൈമാറി. തുടർ അന്വേഷണത്തിനും നടപടികൾക്കുമായി എറണാകുളം റേഞ്ച് ഐ ജി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്
വിശുദ്ധവാരത്തിലെ തിരുകർമ്മങ്ങളിൽ പോലും വിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കി ലോക്ക് ഡൗണമായി സഹകരിച്ചു പോരുന്ന കൊച്ചി രൂപതയെയും സമദായ അംഗങ്ങളെയും സമൂഹ മദ്ധ്യത്തിൽ അപകീർത്തിപെടുത്തുവാൻ പോലീസ് നടത്തിയ അവഹേളനകരമായ പ്രവർത്തികളിൽ നീതിയുക്തമായ നടപടികൾ ഉണ്ടാകണമെന്ന് കൊച്ചി രൂപതയിലെ കെ.എൽ.സി.എ., കെ.സി.വൈ.എം. എന്നീ സംഘടനകളിലെ മുൻകാല നേതാക്കളുടെ വേദിയായ ഫോർ മെർ ലീഡേഴ്സ് അലയൻസിൻ്റെ ചെയർമാൻ അഡ്വ.കെ.എക്സ്. ജൂലപ്പൻ, ജനറൽ കൺവീനർ ജോളി പവേലിൽ, കോർഡിനേറ്റർ സി.സി.ജോർജ്ജ് എന്നിവർ ആവശ്യപ്പെട്ടു.
Related
Related Articles
മഞ്ചേരിയില്‍ ചികിത്സയ്ക്കിടെ മരിച്ച വ്യക്തിയുടെ കൊവിഡ് ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ
ജെറി അമല്‍ദേവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
എറണാകുളം: പ്രശസ്ത സംഗീതസംവിധായകന് ജെറി അമല്‍ദേവിന്റെ ജീവചരിത്രം തിരക്കഥാകൃത്ത് ജോണ്‍ പോ ള്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്കു നല്കി പ്രകാശനം ചെയ്തു. കലയെ നിസ്വാര്‍ത്ഥമായി
കൊറോണക്കാലത്തെ പൊന്നോണം
ഓണം മധുരിക്കുന്ന ഒരോര്‍മ ഓണപ്പൂക്കളും ഓണനിലാവും ഓണക്കോടിയും ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയുമെല്ലാം കൈകോര്‍ക്കുന്ന മഹിമയാര്‍ന്ന ഒരു മഹോത്സവമായിരുന്നു നമ്മുടെ ഓര്‍മ്മകളിലെ പൊന്‍ചിങ്ങത്തിരുവോണം! ബാലികബാലന്മാരുടെ പൂവിളികളും ആഹ്ലാദാരവങ്ങളും കൊണ്ട്