Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് ബിനാലെയില്‍ രഘുനാഥന്

കലാസൃഷ്ടിയുടെ മാധ്യമം കളിമണ്ണാണെങ്കിലും തഴക്കംചെന്ന ശില്പിയായ കെ. രഘുനാഥന് പരിശീലിപ്പിക്കുന്നത് ശില്പങ്ങളുണ്ടാക്കാനല്ല, നാണയങ്ങളും കുഴലുകളും സൃഷ്ടിക്കാനാണ്. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി അദ്ദേഹം നടത്തുന്ന ശില്പശാലയില് ആര്‍ക്കും എപ്പോഴും കടന്നുചെന്ന് പരിശീലനം നേടാം. കളിമണ്‍ രൂപങ്ങള്‍ വാര്‍ത്തെടുക്കുന്നതില്‍ അടിസ്ഥാനപരമായ വിവരങ്ങളാണ് തിരുവനന്തപുരം സ്വദേശിയായ രഘുനാഥന് നല്‍കുന്നത്. കുഴല്‍ ആകൃതിയിലുള്ള സ്തംഭങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത് അല്പം വെല്ലുവിളിയുള്ളതും കൃത്യതയുള്ളതുമായ കര്‍മമാണെങ്കിലും ഗൗരവമുള്ള കലയെ നര്‍മംചാലിച്ച് അഭ്യസിപ്പിച്ചെടുക്കുകയാണ് രഘുനാഥന് ഫോര്‍ട്ട്കൊച്ചിയിലെ കബ്രാല്‍ യാര്‍ഡില്‍ ചെയ്യുന്നത്.
സിലിണ്ടറുകളിലേയ്ക്ക് കടക്കുന്നതിനുമുമ്പ് രഘുനാഥന് നാണയങ്ങളുണ്ടാക്കാനാണ് തന്റെ ശിഷ്യരെ പരിശീലിപ്പിക്കുന്നത്. കളിമണ്ണിന്റെ ഭാഷയാണ് അദ്ദേഹം അവരെ പരിചയപ്പെടുത്തുന്നത്. വൃത്താകൃതിയിലുള്ള നാണയങ്ങള്‍ ഉണ്ടാക്കുന്നത് അവയുടെ ആകൃതികൊണ്ടുതന്നെ ലളിതമാണെന്ന് രഘുനാഥന് ചൂണ്ടക്കാട്ടി. ശില്പശാലയില് പങ്കെടുക്കുന്നവരുടെ സൃഷ്ടികള്‍ തനിക്കു സംതൃപ്തി നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അച്ചുണ്ടാക്കി വാര്‍ത്തെടുക്കുന്നത് കളിമണ്ണില്‍ കലാരൂപങ്ങളുണ്ടാക്കുന്നവര്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. തങ്ങളുടെ സര്‍ഗശേഷിയും കലാനൈപുണ്യവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. പതിവു മാതൃകകള്ക്കപ്പുറമായി ശില്പശാലയില് പങ്കെടുക്കുന്നവര്‍ നൂതന സൃഷ്ടികളിലൂടെ കല അനുഭവവേദ്യമാക്കട്ടെ എന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് രഘുനാഥന് പറയുന്നു. നാണയങ്ങളുണ്ടാക്കാന്‍ പഠിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും, അവ അടയാളങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന്. ബിംബങ്ങളെയാണ് അവ പ്രതിനിധീകരിക്കുന്നത്, അതിലൂടെ വിശ്വാസങ്ങളെയും. പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ ചരിത്രത്തിന്റെ വശ്യതയെയാണ് അവ വിവരിക്കുന്നതെന്ന് രഘുനാഥന് ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്‍ഡ് സ്കള്‍പ്റ്റേഴ്സ് അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് ഇപ്പോള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രഘുനാഥന്. 2012ലെ ആദ്യ ബിനാലെയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷനുവേണ്ടി ശില്പശാലകള് നടത്തുന്നു. പ്രാദേശികമായ ഐതിഹ്യങ്ങളിലും അലങ്കാരങ്ങളിലും അധിഷ്ഠിതമായാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ അറിയപ്പെടുന്നത്. കല്പിതകഥകളില് നര്‍മം തൊടുവിച്ച സൃഷ്ടികളാണ് അവയില്‍ പലതും.
രഘുനാഥന് കലയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ച ബറോഡയില്‍നിന്ന് ശില്പശാലയില് പങ്കെടുക്കാനെത്തിയ കെ. ജോണ്‍ പറയുന്നത്, മുതിര്‍ന്ന ഒരു ആചാര്യനില്‍നിന്ന് പഠിക്കാനുള്ള അവസരം താന്‍ ഒരിക്കലും നഷ്ടപ്പെടുത്തുകയില്ലെന്നാണ്. കളിമണ്ണില്‍ രൂപ
കല്പന നടത്തുന്നത് അത്യന്തം ക്ഷമയോടെ ചെയ്യേണ്ടതാണെന്നും തനിക്ക് ലഭിച്ചത് മി
കച്ച അവസരമാണെന്നുമാണ് കൊച്ചിയിലെ ആര്‍ക്കിടെക്ട് എം. മാത്യു പറഞ്ഞത്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികള്‍ക്കും ശില്പശാല പകര്ന്നുനല്കുന്നത് അപൂര്‍വമായ അറിവുകളാണ്.
Related
Related Articles
ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍
ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍ ശത്രുവില്‍ യേശുവിനെ കാണണം. ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും
പ്രാർത്ഥനയും അനുസരണയും: തപസ്സുകാലം രണ്ടാം ഞായർ
തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര
പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻറെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
തിരുവനന്തപുരം: പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് വി വി വസന്ത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10