കുമ്പളങ്ങി ആസ്പദമായ ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര ബഹുമതി

കൊച്ചി: അഫ്ഗാന് വിദ്യാര്‍ത്ഥിനിയുടെ ഡോക്കുമെന്ററിക്ക് അന്താരാഷ്ട്ര അവാര്‍ഡ്.
കാബൂളില്‍ നടന്ന വനിതകള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ചലചിത്ര മേളയിലാണ് അംഗീകാരം. നാഷണല്‍ കാറ്റഗറിയില്‍ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരമാണ് ഡോക്യുമെന്ററിക്ക് ലഭിച്ചിരിക്കുന്നത്.
അഫ്ഗാന് സ്വദേശിയായ മുര്സല് അസീസി തേവര എസ് എച്ച് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനിലെ എം എ ഡിജിറ്റല്‍ ആനിമേഷന്‍ വിദ്യാര്‍ത്ഥിനിയാണ്.
കുമ്പളങ്ങി ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്ന ചിന്നമ്മയുടെ ജീവിതമാണ് മുര്സല് പറഞ്ഞത്. ചിന്നമ്മ- ദി സ്റ്റോറി ഓഫ് എ വുമണ്‍ ഹിഡന്‍ അന്‍ഡര്‍ വാട്ടര്‍ എന്ന ഡോക്യുമെന്ററിയില്‍ ചിന്നമ്മയുടെ ഒരു ദിവസത്തെ ജീവിത യാതാര്ത്ഥ്യങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗതമായി മീന്‍ പിടിക്കുന്ന രീതിയും ഗ്രാമീണ തനിമയും വളരെ മനോഹരമായി ഡോക്കുമെന്റിയില്‍ പറയുന്നുണ്ട്.
ഡോക്കുമെന്ററിയുടെ കഥ , തിരക്കഥ, എഡിറ്റിങ്ങ് എന്നീ ജോലികള്‍ നടത്തിയത് മുര്‍സലാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആല്‍വിനാണ്. മലയാളിയെയും മലയാള സംസ്കാരവും ഇഷ്ടപ്പെടുന്നതുകൊണ്ടാണ് താന്‍ ചിന്നമയുടെ ജീവിതം ഡോക്യുമെന്ററി ആക്കിയതെന്ന് മുര്സല് പറയുന്നു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വിജയും പൗര്‍ണമിയും സൂപ്പര്‍
ഒരു പരസ്യസംവിധായകനില് നിന്ന് അല്പം കൂടെ ഉയര്‍ന്ന പ്ലാറ്റ്ഫോമിലേക്കുള്ള ജിസ് ജോയി എന്ന സംവിധായകന്റെ വളര്‍ച്ചയ്ക്ക് അടിവരയിടുന്ന ഒരു ദൃശ്യാനുഭവമായി വിജയ് സൂപ്പറും പൗര്‍ണമിയും. പേര് സൂചിപ്പിക്കുന്നതുപോലെ
തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് സാമൂഹ്യമാധ്യമങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനഫണ്ട് വിനിയോഗിച്ച പാര്‍ലമെന്റ് അംഗത്തെ എന്തുകൊണ്ട് പ്രമുഖരാഷ്ട്രീയപാര്‍ട്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒഴിവാക്കിയെന്നത് നാളെ വലിയൊരു ചോദ്യമായി ഉയര്‍ന്നുവന്നേക്കാം. പകരക്കാരന് വിജയിച്ചില്ലെങ്കില്‍ മാറ്റം
നാലു പതിറ്റാണ്ടിന്റെ കവിതക്കാലം
കുഞ്ഞുണ്ണി മാഷിനുശേഷം മലയാള ബാലസാഹിത്യ ലോകത്തില്‍ ഇളം മനസുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനില്ല. സിപ്പി പള്ളിപ്പുറമെന്ന കുഞ്ഞുങ്ങളുടെ മഹാകവിക്ക് ഇക്കഴിഞ്ഞ മാസം 75 വയസ് തികഞ്ഞു.