Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയ്ക്ക് തുടക്കമായി

വിദ്യാഭ്യാസ രംഗം പ്രത്യയശാസ്ത്രങ്ങളുടെ സങ്കുചിത്വത്തില്‍ നിന്നു മോചിതമാകണം: ഡോ. സിറിയക് തോമസ്
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ(കെആര്‍എല്‍സിസി) 32-ാമത് ജനറല്‍ അസംബ്ലിയ്ക്ക് ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നമ്മുടെ വിദ്യാഭ്യാസ രംഗം പ്രത്യയശാസ്ത്രങ്ങളുടെ സങ്കുചിത്വത്തില്‍ നിന്നും മോചിതമാകണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്തു കൊണ്ടുവരുന്ന നയങ്ങളും പരിഷ്കാരങ്ങളും ആശാസ്യകരമല്ല. സമൂഹത്തോട് വലിയ ഉത്തരവാദിത്വമാണ് ക്രൈസ്തവസഭകള്‍ക്കു നിര്‍വഹിക്കാനുള്ളത്. ഇന്ത്യയിലെ ക്രൈസ്തവസമൂഹം ഏറ്റവും കൂടുതല്‍ സാക്ഷ്യം നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസ രംഗത്താണ്. ഭാവിയിലെ കരുത്തുറ്റ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമം സഭകളുടെ ഭാഗത്തുനിന്നുമുണ്ടാകണം. മൂല്യധിഷ്ഠിത സമൂഹത്തിനുള്ള മുന്നേറ്റം വേണമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും ആവശ്യമാണ്. സമൂഹം ശരിയല്ലെന്നു കരുതുന്ന കാര്യങ്ങള്‍ ഇന്നു ക്രൈസ്തവസമൂഹം വിദ്യാഭ്യാസ രംഗത്ത് അനുവര്ത്തിക്കുന്നുണ്ടെങ്കില് അതു തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് നിക്ഷിപ്തതാല്പര്യങ്ങള് വര്‍ദ്ധിച്ചുവരികയാണെന്ന് കെസിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലോകത്തില്‍ ജീവിക്കുന്നതിനുള്ള ചില തന്ത്രങ്ങള്‍ അഭ്യസിക്കുവാന്‍ വേണ്ടി മാത്രമാണോ വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നതെന്നു സംശയിച്ചു പോകുന്നു. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ചുപോകുകയാണ്. മൂല്യങ്ങള്‍ക്കു മുന്‍തൂക്കം നല്കുന്ന വിദ്യാഭ്യാസ രീതി വളര്‍ത്തിക്കൊണ്ടു വരാന്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കണം. സര്‍ക്കാരിന്റെ പദ്ധതികളോടൊപ്പം നമ്മുടെതായ സംഭാവനകളും ഈ രംഗത്ത് ആവശ്യമാണെന്ന് ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ആശംസകള്‍ നേര്‍ന്നു. പൗരോഹിത്യസുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കൊല്ലം രൂപതാ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍, കൊല്ലം രൂപതയുടെ പുതിയ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, സിടിസി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ സിടിസി, എംഎസ്എഎഎസ്ടി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ശാന്തി എംഎസ്എഎഎസ്ടി, ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, അഡ്വ. ജോസി സേവ്യര്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്, എം. എക്സ് ജൂഡ്സണ്, കെ. എ സാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. വൈവിധ്യാത്മികതയെ അംഗീകരിക്കാതെയും തൊഴിലവസരങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാതെയും എഞ്ചിനീയറിംഗ്, നഴ്സിംഗ്, സിവില്‍ സര്‍വീസ്, തുടങ്ങിയ ഓരോ കാലഘട്ടത്തിന്റെയും അത്യാകര്‍ഷകമായ കോഴ്സുകള്‍ക്കു പിന്നാലെ യുവതലമുറയെ പറഞ്ഞുവിടുന്നതുകൊണ്ട് എന്തു നേട്ടമുണ്ടാകുമെന്ന് നാം ആലോചിക്കേണ്ടിയരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് റവ. ഡോ. അഗസ്റ്റിന് മുള്ളൂര്‍ ഒസിഡി, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട് സ്വാഗതവും സ്മിത ബിജോയ് നന്ദിയും പറഞ്ഞു.
”കേരള ലത്തീന്‍സഭ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിജസ്ഥിതിയും രൂപതയിലെ വൈദിക വിഭവശേഷി വിശകലനവും നിരീക്ഷണങ്ങളും” എന്ന വിഷയത്തെ കുറിച്ച് കെആര്‍എല്‍സിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍, ‘വിദ്യാഭ്യാസത്തിലൂടെ വികസനം-ദൈവശാസ്ത്രമാനങ്ങള്‍’ എന്ന വിഷയത്തില്‍ കാര്‍മല്‍ഗിരി സെമിനാരി പ്രൊഫസര്‍ റവ. ഡോ. സിപ്രിയാന്‍ ഇ. ഫെര്‍ണാണ്ടസ്, ‘യുവജന നിജസ്ഥിതിപഠനം- നിരീക്ഷണങ്ങളും നിഗമനങ്ങളും’ എന്ന വിഷയത്തില്‍ ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഷെവ. ഏബ്രഹാം അറയ്ക്കല്‍, ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് അവതരിപ്പിച്ചു.
Related
Related Articles
ഐഎസ് ഭീകരർ തകർത്ത പരിശുദ്ധ കന്യാമറിയ രൂപം ഫ്രാൻസിസ് പാപ്പ പുനപ്രതിഷ്ഠിക്കും
ഇറാഖ്: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് കീറിമുറിച്ച ഇറാക്കിലേക്ക് പാപ്പയുടെ സന്ദർശനം ലോകം ആകാംഷയോടു കൂടിയാണ് നോക്കുന്നത്. മൊസൂളിനടുത്തുള്ള കരാമൽ ഗ്രാമത്തിലാണ് ഐഎസ് ഭീകരരുടെ ആക്രമണത്തിൽ ദേവാലയം തകർക്കപ്പെട്ടത്.
മരതകദ്വീപിലേക്കുള്ള താമരമാല
ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ
പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം
ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ