കൊറോണ വൈറസിന്റെ ഉറവിടം വ്യക്തമാക്കണം; ചൈനക്കെതിരെ ജര്‍മനിയും

Print this article
Font size -16+
കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കയ്ക്കു പിന്നാലെ ചൈനയ്ക്കെതിരെ ആരോപണങ്ങളുമായി ജര്‍മനിയും. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതുസംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ച് അറിയാന്‍ അതിന്റെ ഉറവിടത്തെക്കുറിച്ച് ചൈന കുറച്ചുകൂടി സുതാര്യമാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് മെര്‍ക്കല്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യദിവസങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജര്‍മനിയും അമേരിക്കയും മാത്രമല്ല, കൂടുതല്‍ രാജ്യങ്ങള്‍ കൊവിഡ് വിഷയത്തില്‍ ചൈനയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ആഗോളതലത്തില്‍ അന്വേഷണം നടത്തണമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന് ഞായറാഴ്ച എബിസി ഇന്‍സൈഡേഴ്സിന് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വൈറസിന് പിന്നില്‍ ചൈനയാണെന്നും വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പുറത്തായതെന്നും അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേയ്ക്ക് അന്വേഷണസംഘത്തെ അയക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ ചൈന തള്ളിയിരുന്നു. വുഹാന്‍ ലാബില്‍നിന്നും പുറത്താകാന്‍ ഒരു സാധ്യതയുമില്ലെന്നും ശുദ്ധ അസബന്ധമാണിതെന്നും വുഹാന്‍ ലാബ് തലവന്‍ പറഞ്ഞിരുന്നു.
ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍നിന്നു മറച്ചുവച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം അറിയിച്ചു. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ തന്നെ ലോകാരോഗ്യ സംഘടന യുഎസിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
കൊറോണ വൈറസിനെക്കുറിച്ച് അറിയാന്‍ അതിന്റെ ഉറവിടത്തെക്കുറിച്ച് ചൈന കുറച്ചുകൂടി സുതാര്യമാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് മെര്‍ക്കല്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യദിവസങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജര്‍മനിയും അമേരിക്കയും മാത്രമല്ല, കൂടുതല്‍ രാജ്യങ്ങള്‍ കൊവിഡ് വിഷയത്തില്‍ ചൈനയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ആഗോളതലത്തില്‍ അന്വേഷണം നടത്തണമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന് ഞായറാഴ്ച എബിസി ഇന്‍സൈഡേഴ്സിന് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വൈറസിന് പിന്നില്‍ ചൈനയാണെന്നും വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പുറത്തായതെന്നും അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേയ്ക്ക് അന്വേഷണസംഘത്തെ അയക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ ചൈന തള്ളിയിരുന്നു. വുഹാന്‍ ലാബില്‍നിന്നും പുറത്താകാന്‍ ഒരു സാധ്യതയുമില്ലെന്നും ശുദ്ധ അസബന്ധമാണിതെന്നും വുഹാന്‍ ലാബ് തലവന്‍ പറഞ്ഞിരുന്നു.
ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍നിന്നു മറച്ചുവച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം അറിയിച്ചു. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ തന്നെ ലോകാരോഗ്യ സംഘടന യുഎസിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
Related
Tags assigned to this article:
corona viruscovidcovid 19daily newsjeeva newsjeevanaadamjeevanaadhamJeevanadamjeevanewsകൊവിഡ് 19 Related Articles
”ചരിത്രവും സാംസ്കാരിക പൈതൃകവും നിലനില്പിന്റെ ഉപാധികള്‍”
എറണാകുളം: സംസ്ഥാനത്ത് നവോത്ഥാന ചരിത്രത്തിന് പുതിയ അവകാശികള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെയും സമുദായത്തിന്റെയും ചരിത്രവും സാംസ്കാരിക പൈതൃകവും കാത്തുപാലിക്കേണ്ടത് സാമൂഹിക നിലനില്പിനും സ്വത്വബോധത്തിന്റെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വരാപ്പുഴ
വിമാനത്താവളത്തില്‍ വരവേല്‍പ്പ്: അല്‍ മുഷ്റിഫ് മന്ദിരത്തിലെ കൂടിക്കാഴ്ചകൾ
പാപ്പായെ സ്വീകരിക്കാന്‍ അബുദാബിയുടെ കിരീടാവകാശിയായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പാരമ്പര്യ വേഷങ്ങളണിഞ്ഞ്, പൂച്ചെണ്ടേന്തിയ രണ്ടു കുട്ടികളും രാഷ്ട്രത്തിന്റെയും സഭയുടെയും പ്രതിനിധികളും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
No comments
Write a comment
No Comments Yet!
You can be first to comment this post!