Breaking News
പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി
എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍
...0അമേരിക്കന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണം-കെഎല്‍സിഎ
എറണാകുളം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎന്‍സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന
...0മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’
എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു.
...0ആഴക്കടല്‍ മത്സ്യബന്ധനം എല്ലാ കരാറുകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം-കെആര്‍എല്‍സിസി
എറണാകുളം : കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല എന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി).
...0അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തിട്ടില്ല എന്ന് തിരുവനന്തപുരം അതിരൂപത പിആർഒ
തിരുവനന്തപൂരം : അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തിട്ടില്ല എന്ന് തിരുവനന്തപുരം അതിരൂപത പി ആർ ഒ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
...0തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനമൊഴിയുന്നു
തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനം ഒഴിയുന്നു. പ്രായാധിക്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്താണ് രൂപതയുടെ അധികാരങ്ങൾ സഹായമെത്രാന്‍ കൈമാറിയത്.
...0
ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും-3 സ്വപനമായി തുടരുമോ, ചെല്ലാനം ഹാര്‍ബര്‍?

ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം കാലഹരണപ്പെടുന്നത് സംബന്ധിച്ച് ഒരു ഭൂവുടമ നല്കിയ വിവരാവകാശ അപേക്ഷക്ക് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായ സ്പെഷല്‍ തഹസില്‍ദാര്‍ നല്‍കിയത് വിചിത്രമായ മറുപടി. ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റാറ്റിയൂട്ടറി നിയമം ബാധകമല്ലെന്നും അതുകൊണ്ട് വിജ്ഞാപനം കാലഹരണപ്പെടുന്ന വിവരം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല എന്നുമാണ്. വിജ്ഞാപനം കാലഹരണപ്പെടുന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ബോധപൂര്‍വം കാലഹരണപ്പെടുത്തിയതാണെന്നും ഈ മറുപടിയില്‍ നിന്നു തന്നെ വ്യക്തമാണ്.
വിജ്ഞാപനം കാലഹരണപ്പെടുന്നതുമായി ബന്ധപ്പെട്ട് കെ. ജെ മാക്സി എംഎല്‍എയുടെ ഇടപെടല്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത് ഉദ്യോഗസ്ഥ ദുഷ്പ്രഭൂത്വത്തിന്റെ ഉദാഹരണമാണ്. വിജ്ഞാപനം കാലഹരണപ്പെടുകയാണെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കാലാവധിക്കുമുമ്പ് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എ റവന്യൂമന്ത്രിക്ക് 08.07.2016ല്‍ കത്ത് നല്കി. വിജ്ഞാപനത്തിന്റെ കാലാവധി നീട്ടി വാങ്ങി വിജ്ഞാപനം കാലഹരണപ്പെടാതിരിക്കുവാന് ഔദ്യോഗിക ബാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ കത്ത് അതിനുപയോഗിക്കാമായിരുന്നു. എന്നാല്‍ കാലഹരണത്തെക്കുറിച്ച് സൂചിപ്പിക്കാതെ ഇതര കാരണങ്ങള്‍ പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയും കാലാവധി നീട്ടി വാങ്ങാതെ വിജ്ഞാപനം കാലഹരണപ്പെടുത്തിയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നഷ്ടപ്പെടുത്താനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്്.
മാത്രമല്ല വിജ്ഞാപനം കാലഹരണപ്പെട്ട ശേഷം ഒന്നര വര്‍ഷക്കാലത്തോളം നിയമാനുസൃതമായ യാതൊരു നടപടിയും സ്വീകരിക്കാതെ ‘നെഗോഷ്യബിള്‍ പര്‍ച്ചേസ്’ എന്ന വ്യാജഉത്തരവിന്റെ മറവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്രിശങ്കുവില്‍ നിര്‍ത്തി. അപ്പോഴാണ്, ‘നെഗോഷ്യബിള്‍ പര്‍ച്ചേസ്’ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് ഹൈക്കോടതിയുടെ വിധി ഉണ്ടാകുന്നത്.
‘നെഗോഷ്യബിള്‍ പര്ച്ചേിസി’ന്റെ പേരില്‍ നടപടികള്‍ മരവിപ്പിക്കുവാന്‍ കഴിയില്ല എന്നു മനസിലായ ഉദ്യോഗസ്ഥര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് അതിന്റെ മറവില്‍ നടപടികള്‍ അട്ടിമറിക്കുവാന്‍ ശ്രമം തുടങ്ങി. റവന്യൂഅധികാരികളുടെ ആവശ്യപ്രകാരം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ പുതിയ അര്‍ത്ഥനാപത്രം പുതിയ അലൈന്മെന്റ് സഹിതം സമര്‍പ്പിച്ചു. പഴയ വീഞ്ഞ് പുതിയകുപ്പിയില്‍ നിറച്ച് പുതിയ വീഞ്ഞാണെന്നു പറയുന്നത് പോലെയായിരുന്നു, ഈ പുതിയ ‘അലൈന്മെന്റ്’. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ 25-ാം വകുപ്പിലെ വ്യവസ്ഥപ്രകാരം സമ്പൂര്‍ണ നടപടികളും ലാപ്സായിരിക്കെ ഇപ്രകാരം പുതിയ അര്ത്ഥനാപത്രവും ‘അലൈന്മെന്റും’ സമര്‍പ്പിക്കുവാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. അപ്രകാരമൊരു അനുമതി ഇല്ലാതെയാണ് പുതിയ അര്ത്ഥനാപത്രവും ‘അലൈന്മെന്റും’ സമര്‍പ്പിച്ചിട്ടുള്ളത് എന്നത് ഇതിന്റെ കാപട്യം വെളിപ്പെടുത്തുന്നു.
ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ സജീവമായി നടക്കുന്നുണ്ട് എന്നു വരുത്തിതീര്‍ത്ത് ജനങ്ങളെയും, ജനപ്രതിനിധികളെയും മേലധികാരികളെയും വിഡ്ഡികളാക്കുവാനുള്ള ബന്ധപ്പെട്ട അധികാരികളുടെ കപടതന്ത്രത്തിന്റെ ഭാഗം മാത്രമായിരുന്നു ഈ പുതിയ നടപടി. തുടര്‍നടപടികള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുന്നതാണ്. 15.09.2017ലാണ് ഇപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നത്. ആറുമാസം പിന്നിടുമ്പോഴും ഭൂമി ഏറ്റെടുക്കല്‍ നിയമം 11 (1) വകുപ്പ് പ്രകാരമുള്ള വിജ്ഞാപനം പോലും റവന്യൂ അധികാരികള്‍ പുറപ്പെടുവിച്ചിട്ടില്ല. അതിനവര്‍ കണ്ടുപിടിച്ച കുതന്ത്രം ഭൂമി ഏറ്റെടുക്കല്‍ നിയമം 4-ാം വകുപ്പ് പ്രകാരമുള്ള സാമൂഹ്യപ്രത്യാഘാത പഠനത്തിന് (ീെരശമഹ ശാുമര േമലൈാൈലി)േ ഉത്തരവിടുകയായിരുന്നു. ഇതു വഴി കുറെ കാലം കുടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മരവിപ്പിക്കുക എന്നതാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
ഭൂവുടമകള്‍ കോടതിയെ സമീപിച്ചാല്‍ ഗുരുതരമായ കൃത്യവിലോപവും എന്ന നിലയില്‍ ജൂഡീഷ്യല്‍ പരിശോധന ആവശ്യമായി വരുന്ന വിഷയവുമാണിത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിജ്ഞാപനം കാലഹരണപ്പെട്ടാല്‍ സമ്പൂര്‍ണ നടപടികളും അസാധുവാകുമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. പുതിയ വിജ്ഞാപനത്തിന് നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ പുതിയ അലൈന്മെന്റ് ആധാരമാക്കി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നല്കിയ പുതിയ അര്ത്ഥനാപത്രത്തിന്റെ സാധുതയും ഇതു പ്രകാരമുള്ള പുതിയ വിജ്ഞാപനത്തിന്റെ സാധുതയും സ്വഭാവികമായും പരിശോധിക്കപ്പെടേണ്ടതായി വരും. അങ്ങനെ സംഭവിച്ചാല്‍ ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതിതന്നെ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.
സ്ഥല വിലയിലെ മറിമായം
120 വര്‍ഷം പഴക്കമുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം റദ്ദ് ചെയ്താണ് യുപിഎ സര്‍ക്കാര്‍ 2013ലെ പുതിയ നിയമം കൊണ്ടുവന്നത്. പുതിയ നിയമമാകട്ടെ പേരുകൊണ്ട് തന്നെ അവകാശ നിയമമാണ്. ഭൂവുടമയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള അവകാശ നിയമം. എന്നാല്‍ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഭൂവുടമയ്ക്ക് കൊടുക്കാന്‍ പലപ്പോഴും റവന്യുഉദ്യോഗസ്ഥര്‍ തയ്യാറാകാറില്ല. ചട്ടപ്രകാരം ജില്ലാ പര്‍ച്ചേസ് കമ്മറ്റി രൂപീകരിച്ച് ഭൂവുടമകളുമായി ധാരണയിലെത്തി വേണം ഭൂമിവില സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. എന്നാല്‍, സ്റ്റാറ്റിയൂട്ടറി നിയമം വില്ലേജില്‍ നിശ്ചിത കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൂടിയ വിലക്കുള്ള ആധാരങ്ങള്‍ പരിശോധിക്കുവാനും അതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനവില നിര്‍ണയം നടത്താനും വ്യവസ്ഥ ചെയ്യുന്നു. ഈ തുക നിലവിലെ വിപണി വിലയിലും കുറവാണെങ്കില്‍ നിലവിലെ വിപണിവില അടിസ്ഥാന ഭൂമി വിലയായി നിശ്ചയിക്കാന്‍ നിയമത്തിലെ 26-ാം വകുപ്പ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുന്നു. അതോടൊപ്പം ആ സര്‍വേ നമ്പരില്‍ പെട്ട വസ്തുക്കളുടെ ഫെയര്‍വാല്യൂ പുതുക്കി നിശ്ചയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി ഏറ്റെടുക്കേണ്ട ഭൂമി രണ്ടു കാറ്റഗറിയായി തരംതിരിച്ച് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായ സ്പെഷ്യല്‍ തഹസില്‍ദാര്‍ വിപണിവില ഒന്നാം കാറ്റഗറിക്ക് 3,00,000 രൂപയും രണ്ടാം കാറ്റഗറിക്ക് 2,70,000 രൂപയുമായി സ്ഥലവില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ 07.12.2015ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി ഭൂമി ഏറ്റെടുക്കേ ണ്ടതിന് ജില്ലാ പര്‍ച്ചേസ് കമ്മറ്റി രൂപീകരിച്ചിരുന്നില്ലെങ്കിലും ജില്ലാ പര്‍ച്ചേസ് കമ്മറ്റി കൂടി വില നിശ്ചയിച്ചതായാണ് ഈ ഉത്തരവില്‍ പറയുന്നത്. ഈ സ്ഥലവില നിശ്ചയത്തിനെതിരെ ഭൂവുടമകളില്‍ ഒരാള്‍ പോലും രേഖാമൂലം ആക്ഷേപം ബോധിപ്പിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ ഈ സ്ഥലവില അടിസ്ഥാനമാക്കി സ്റ്റേറ്റ് ലവല്‍ എമ്പവേഡ് കമ്മറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ച് 2016ല്‍ തന്നെ നിയമാനുസൃതം അംഗീകാരം വാങ്ങുവാന്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമായിരുന്നു. അത് ചെയ്യാതിരുന്നത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മരവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്്.
Related
Related Articles
പ്രൊഫ. എബ്രഹാം അറയ്ക്കലിന് കെസിബിസി ഗുരുപൂജ പുരസ്കാരം
എറണാകുളം: കേരള കത്തോലിക്കാസഭയുടെ മീഡിയകമ്മീഷന്‍ 2017ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷെവലിയര്‍ പ്രൊഫ. അബ്രാഹം അറയ്ക്കല്‍, ഫാ. അലക്സാണ്ടര്‍ പൈകട, മോണ്‍. മാത്യു എം. ചാലില്‍, സോളമന് ജോസഫ്
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന് അന്തരിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന്(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. നെടുമങ്ങാട് കരിങ്ങയില്‍ കാരക്കാട്ടുകോണത്തു
തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് സാമൂഹ്യമാധ്യമങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനഫണ്ട് വിനിയോഗിച്ച പാര്‍ലമെന്റ് അംഗത്തെ എന്തുകൊണ്ട് പ്രമുഖരാഷ്ട്രീയപാര്‍ട്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒഴിവാക്കിയെന്നത് നാളെ വലിയൊരു ചോദ്യമായി ഉയര്‍ന്നുവന്നേക്കാം. പകരക്കാരന് വിജയിച്ചില്ലെങ്കില്‍ മാറ്റം