Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ചെല്ലാനത്ത് ശക്തമായ കടൽ കയറ്റം, ജനം തെരുവിലേക്ക്. നാളെ കൊച്ചി തീര ഹർത്താൽ
ശക്തമായ മഴ തുടങ്ങിയതോടെ ചെല്ലാനം വീണ്ടും ദുരിതത്തിൽ. ഇരച്ചു കയറുന്ന കടൽ വെള്ളംകൊണ്ട് വീടും റോഡുമെല്ലാം നിറയുന്നു. ജനങ്ങളെല്ലാം തെരുവിലാണ്. കടൽ കയറുമ്പോൾ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കുന്ന അധികാരികളുടെ സൂത്രപ്പണിക്ക് വഴങ്ങാൻ ഇത്തവണ ജനം തയ്യാറല്ല. ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങൾ തെരുവിൽ തുടരുന്നു.
എല്ലാം വർഷവും കടലാക്രമണം ഉണ്ടാകുമ്പോൾ തെരുവിലിറങ്ങുകയും തിരിച്ചു പോവുകയും ചെയ്യുന്ന ജനങ്ങൾ ഓഖി ദുരന്ത സമയത്ത് ശക്തമായ സമരം നടത്തിയപ്പോൾ കടലാക്രമണത്തിന് പ്രതിരോധ മാർഗങ്ങൾ സർക്കാർ ഉറപ്പു നൽകിയിരുന്നു. ജിയോ ട്യൂബ് കൊണ്ടുള്ള കടൽ ഭിത്തിയും പുലിമുട്ടുമെല്ലാം ഏപ്രിൽ മുപ്പതിന് മുൻപായി നിർമിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ യാതൊരു വിധ നടപടികളും ഉണ്ടാകാതെ വന്നതിനെത്തുടർന്ന് ഏപ്രിൽ 30 ന് ജനങ്ങൾ വഞ്ചനാ ദിനം ആചരിക്കുകയും ഏതാനും ദിവസം മുൻപ് കൊച്ചി താലൂക്ക് ഓഫീസ് ഉപരോധവുമെല്ലാം നടത്തിയതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നിർമ്മാണം ഉദ്ഘാടനം എന്ന പേരിൽ ഒരു ചടങ്ങ് നടത്തുകയാണ് സർക്കാർ ചെയ്തത്. പക്ഷെ ആഞ്ഞടിക്കുന്ന തിരമാലകൾക്കു മുന്നിൽ നിർമാണം അസാദ്ധ്യമെന്ന് വ്യക്തമായിരുന്നു. ഒരുപാട് സമയം ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം അവർ പാഴാക്കി. ഇപ്പോൾ ജനങ്ങൾ വീണ്ടും ദുരന്തത്തിൽ…
എന്തായാലും ജനങ്ങൾ ഇപ്പോൾ തെരുവിലാണ്. കടൽ കയറുമ്പോൾ റോഡ് ഉപരോധിച്ച് മടങ്ങിപ്പോകുന്ന പതിവായിരിക്കില്ല ഇത്തവണ. അതിന്റെ വ്യക്തമായ സൂചനയാണ് നാളത്തെ കൊച്ചി തീര ഹർത്താൽ.
Report by Jaison C. Cooper
Related
Related Articles
‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’: കത്തോലിക്ക സഭയുടെ സ്വന്തം പോക്കിമോന്‍ പുറത്തിറങ്ങി
വത്തിക്കാന്‍ സിറ്റി: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്കിമോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ ചുവടുപിടിച്ച് വത്തിക്കാന്‍ പിന്തുണയോട് കൂടി കത്തോലിക്ക സഭയുടെ സ്വന്തം ഗെയിം പുറത്തിറങ്ങി.
രാജ്യദ്രോഹ ചാപ്പകുത്തലിന് ഇടവേള താല്കാലികമോ?
അഭിപ്രായസ്വാതന്ത്ര്യത്തെ ക്രിമിനല്‍ക്കുറ്റമാക്കി എതിര്‍സ്വരങ്ങളുടെ നാവരിയുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഭരണകൂടങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തലങ്ങും വിലങ്ങും എടുത്തുവീശുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിന്റെ 124എ വകുപ്പ് തല്‍ക്കാലത്തേക്കു മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ
ഓഖി: ദുരന്തപാഠങ്ങളിലെ ഇരകളും പിഴയാളികളും
വിലാപത്തിന്റെ മണികള്‍ മുഴങ്ങുന്ന തുറകളില്‍ മഹാദുരന്തസ്മൃതിയുടെ ഒരാണ്ടുവട്ടത്തില് സങ്കടക്കടല്‍ ആര്‍ത്തിരമ്പുകയാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരമുദ്ര പതിഞ്ഞ തീരഭൂമിയില്‍ ആത്മശാന്തിയുടെ അനുസ്മരണശുശ്രൂഷകള്ക്കൊപ്പം ആര്‍ത്തരുടെയും അശരണരുടെയും ഇടയിലേക്കിറങ്ങി ദൈവിക കാരുണ്യത്തിന്റെയും