ജീവനോടുള്ള അനാദരം സമൂഹനിലനില്പിന് വെല്ലുവിളി-ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
എറണാകുളം: ജീവന്റെ സമഗ്ര സംരക്ഷണം ഈ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ജീവനോടുള്ള അനാദരവ് ഏതു മേഖലയില്‍ ആണെങ്കിലും സമൂഹത്തിന്റെ നിലനില്പിനുതന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മരണത്തിനുപോലും സമയവും കാലവും നിശ്ചയിക്കാമെന്ന സുപ്രീംകോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചുവരുന്നു. തൃശൂര്‍ മുണ്ടത്തിക്കോട് സ്നേഹാലയത്തില്‍വച്ച് നടന്ന പ്രൊ-ലൈഫ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍വച്ച് മികച്ച പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമ കെസിബിസി പ്രൊ-ലൈഫ് അവാര്‍ഡുകള്‍ താമരശേരി (സഭാത്മക കൂട്ടായ്മ), തൃശൂര്‍ (രൂപതാതല പ്രവര്‍ത്തന മികവ്), കൊല്ലം (സാമൂഹ്യ മുന്നേറ്റങ്ങള്‍) എന്നീ രൂപതകള്‍ക്ക് വിതരണം ചെയ്തു.
കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, താമരശേരി ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെന്നാപറമ്പില്‍, തൃശൂര്‍ ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, ഫാ. റാഫി തട്ടില്‍, സ്നേഹാലയം ആന്റണി, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സെലസ്റ്റിന്‍ ജോണ്‍, അഡ്വ. ജോസി സേവ്യര്‍, റോണ റിബെയ്റോ, സിസ്റ്റര്‍ മേരി ജോര്‍ജ്, മേരി ഫ്രാന്‍സിസ്ക, ഉഷാ റാണി എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി
നവംബർ 17ാം തീയതി ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തുമെന്ന് വനിതാവകാശ പ്രവർത്തകയും, ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. തനിക്കും കൂട്ടർക്കും സുരക്ഷ ഒരുക്കേണ്ടത് കേരള പൊലീസിൻറെയും ഗവൺമെൻറിൻറെയും
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം. മുന്നോക്കസംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയതമൂലം ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം കൊച്ചി
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതലയം
മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടല്ലോ… അത് ദൈവം നല്‍കിയതാണ്. എല്ലാം ദൈവം നല്കിയതുതന്നെ. ഇതുവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. സന്തോഷവും സംതൃപ്തിയുമാണ് ജീവിതത്തിലെപ്പോഴുമുള്ളത്. അതുകൊണ്ട്