തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം

കുരിശു വരച്ചുകൊണ്ടാണോ കുരിശു വഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത് എന്ന് ആത്മപരിശോധന ചെയ്യാൻ യാക്കോബായ മെത്രാനെ ഓർമിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം.
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ദേവാലയങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന ആളുകളെ ഉദ്ദേശിച്ചു യാക്കോബായ സുറിയാനി സഭയിലെ ഡോ. ഏലിയാസ് മാർ അത്തനേഷ്യസ് പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായിട്ടാണ് അദ്ദേഹത്തിന്റെ പരാമർശം. യാക്കോബായ ബിഷപ്പിന്റെ ഈ പ്രസ്താവന തീരദേശത്തു വസിക്കുന്ന തന്നെപ്പോലുള്ള വ്യക്തികൾക്ക് വേദനയുണ്ടാക്കിയെന്നു ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള മത്സരത്തിൽ മുക്കുവർക്കുള്ള പങ്ക് എന്താണെന്ന് മനസിലാകുന്നില്ല. കുരിശു വരയ്ക്കാൻ അറിയാമെന്നു അഹങ്കരിച്ച് സമൂഹമധ്യത്തിൽ തമ്മിൽ മത്സരിക്കുന്നതാണോ തീരദേശത്തെ മുക്കുവർ അവഹേളനങ്ങളും അടിച്ചമർത്തലും ഉൾപ്പെടെയുള്ള കുരിശുകൾ വഹിച്ചതുപോലെയാണോ ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടതെന്നു പറഞ്ഞുതരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തീരദേശത്തെ മുക്കുവർ എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്ന തരത്തിലുള്ള മാർ തിയഡോഷ്യസിന്റെ പരാമർശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വഴിവച്ചത് സംഭവത്തിന്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികളിൽ ഇക്കഴിഞ്ഞ ഞായറാഴ്ച യാക്കോബായ സഭ വിശ്വാസികൾ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതും അവിടെ ആൾക്കൂട്ടം കൂടിയതുമായി ബന്ധപ്പെട്ടാണ് മെത്രാന്റെ വിവാദ പരാമർശം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വയനാട്ടില്‍ നിന്നൊരു പ്രവാസി ശില്പി
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ആലുവ സെന്റ് അഗസ്റ്റിന് ആശ്രമത്തിലെ റെക്ടറുടെ ജന്മദിനം. ആഘോഷങ്ങള്‍ക്കിടയില്‍ മരത്തില്‍ കൊത്തിയെടുത്ത ഒരു ശില്പം – ക്രിസ്തു കുഞ്ഞാടിനെ തോളിലേന്തി നില്ക്കു ന്ന മനോഹരമായ
വേറിട്ട രാഷ്ട്രീയത്തിന്റെ കേരള തനിമ
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭീമമായ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ ചരിത്ര ഭാഗധേയം തിരുത്തികുറിക്കുമ്പോള്‍ കേരളത്തിന്റെ പൊതുമനസ്സ് ദേശീയ മുഖ്യധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നത് ആശ്ചര്യകരമായി തോന്നാം.
ദൈവാനുഭവത്തില്‍ കുട്ടികളെ വളര്‍ത്തുക മതബോധനത്തിന്റെ മുഖ്യലക്ഷ്യം: ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ബൗദ്ധിക തലത്തിലുള്ള അറിവ് പകരുകയല്ല ദൈവാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തുകയാണ് മതബോധനത്തിന്റെ മുഖ്യലക്ഷ്യമെന്നു ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വെള്ളയമ്പലം ലിറ്റില്‍ ഫഌവര്‍ പാരിഷ് ഹാളില്‍ അതിരൂപതാ