ദൈവദാസന് ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികം ആചരിച്ചു

എറണാകുളം: ദൈവദാസന് ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന നേര്ച്ചസദ്യയില് പതിനായിരങ്ങള്‍ പങ്കെടുത്തു. മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിന് പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധബലിക്ക് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നേര്‍ച്ചസദ്യ ആര്‍ച്ച്ബിഷപ് ആശീര്‍വദിച്ചു. കൂനമ്മാവില്‍ നിന്നെത്തിയ വാകയിലച്ചന്റെ ബന്ധുക്കള്‍ക്ക് ആദ്യം വിളമ്പി. ചരമവാര്‍ഷികദിനാചരണത്തിന്റെ ചെലവു ചുരുക്കി അനുഗ്രഹഭവനങ്ങള് നിര്‍മിക്കാനാണ് തീരുമാനം. ഭവനങ്ങളുടെ ശിലാസ്ഥാപനം ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
നേര്‍ച്ചസദ്യ രാത്രി 10 മണി വരെ നീണ്ടു. നാല്പതിനായിരത്തോളം പേര് സംബന്ധിച്ചു. നേര്ച്ചപായസകിറ്റുകളും വിതരണം ചെയ്തു. വാകയിലച്ചന്റെ സ്മൃതികുടീരത്തില്‍ വിശുദ്ധബലിക്ക് ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി, ഫാ. ആന്റണി ലിജോ ഓടത്തക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ചരമവാര്‍ഷികദിനാചരണ ചടങ്ങുകള്‍ക്ക് ഫാ. ജോസഫ് ചേലാട്ട്, ജനറല്‍ കണ്‍വീനര്‍ ബാബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Related
Related Articles
2020 ന്യൂസ് മേക്കര്‍ പ്രാഥമിക പട്ടികയില്‍ ജോയി സെബാസ്റ്റിയനും
മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ്മേക്കര്‍ അവാര്‍ഡിന് തിരഞ്ഞെടുത്ത പത്തുപേരില്‍ ഒരാളായി ജോയ് സെബാസ്റ്റിയന്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ വി കണ്‍സോളിന്റെ
സ്വർണ്ണ തിളക്കവുമായി സുൽത്താൻപേട്ടിൽ നിന്നും റോസറി നവീന. എസ്
ന്യൂറോ സൈക്കോളജി ബിരുദാനന്തര ബിരുദ ത്തിൽ ഗോൾഡ് മെഡലിന് റോസറി നവീന എസ് അർഹയായി. സുൽത്താൻപേട്ട് രൂപതയിലെ വളയാർ ഇടവകകാരിയാണ് റോസറി. ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ
വിജ്ഞാന കൈരളിയിലെ വിവാദ മുഖപ്രസംഗം ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ കുമ്പസാരത്തെ വികലമായും അപഹാസ്യമായും ചിത്രീകരിച്ച് മുഖപ്രസംഗം എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ ഖേദം