Breaking News
തെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്ക്ക് കഴിയണം: ഫാ ജോസഫ് പുത്തൻപുരക്കൽ
1950കളില്‍ മലബാര്‍ കുടിയേറ്റ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ മക്കളെപ്പോലെ സ്നേഹിച്ച വിശുദ്ധരായ മുസ്ലിം വ്യക്തിത്വങ്ങളുണ്ടായിരുന്നു, ഇസ്ലാമിക സമൂഹങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ മണലാരണ്യത്തില്‍ കഠിനാധ്വാനം
...02021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്
ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ്
...0“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട്
...0നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ
...0ഭവന കേന്ദ്രീകൃത മതബോധനം
KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും
...0‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ്
...0
ദ ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്
സുവിശേഷകരായ മത്തായി, മാര്‍ക്കോസ്, ലൂക്ക എന്നിവര്‍ യേശുവിനുണ്ടായ പ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിച്ചതിനു ശേഷം 40 രാവും 40 പകലും യേശു മരുഭൂമിയില്‍ ഉപവസിക്കുന്നു. യേശുവിന് സാത്താന്റെ പരീക്ഷണമുണ്ടാകുന്നത് ഈ ദിനങ്ങളിലാണ്. ഡഗ്ലസ് ജയിംസ് വയ്ല്‍ സംവിധാനം ചെയ്യുന്ന തഘ ഠവല ഠലാുമേശേീി ീള ഇവൃശേെ യേശുവിന്റെ പ്രലോഭനങ്ങളെക്കുറിച്ചുള്ള ചിത്രമാണ്. ഈ വര്‍ഷം തിയറ്ററുകളില്‍ എത്തും.
യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിച്ച യേശു ആടുകളുടെ കാല്പാടുകള് പിന്തുടര്ന്നാണ് മരുഭൂമിയിലേക്ക് പോകുന്നത്. നല്ല ഇടയന് തന്റെ ആടുകളെ അന്വേഷിച്ചു പോകുന്നുവെന്ന വചനത്തെയാണ് സംവിധായകന് ഇവിടെ പിന്തുടര്ന്നിരിക്കുന്നത്. മരുഭൂമിയിലേക്കുള്ള യാത്രയില്‍ തന്റെ ഭൂമിയിലെ മാതാപിതാക്കളായ മേരിയെയും യൗസേപ്പിനെയും യേശു സ്മരിക്കുന്നു. ദൈവത്തെ അനുസരിച്ചുകൊണ്ട് യേശുവിനെ തങ്ങളുടെ സ്വന്തം മകനായി സ്വീകരിക്കാനും സ്നേഹത്തിലും സംരക്ഷണയിലും വളര്‍ത്താനും അവര്‍ പരിശ്രമിച്ചു. തന്റെ ശൈശവകാലത്തെ ശക്തിമഹത്തായ ചില സ്മരണകള്‍ യേശു അയവിറക്കുന്നുണ്ട്. ദേവാലയത്തില്‍ പരീശന്മാരുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നതും യൗസേപ്പിന്റെ മരണവും അതില്‍ ചിലതാണ്. തന്റെ യഥാര്‍ത്ഥ പിതാവ് സ്വര്‍ഗത്തിലെ ദൈവമാണെന്നും തന്റെ ജനത്തെ രക്ഷിക്കുവാനായി താന്‍ കഠിനവ്യഥകള് അനുഭവിക്കേണ്ടിവരുമെന്നും മനസിലാക്കുന്നതും യേശു ഓര്‍മിക്കുന്നു.
മരുഭൂമിയില്‍ യേശുവിന്റെ സാന്നിധ്യം സാത്താന് മനസിലാക്കുന്നു. മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കാനെത്തിയ ദൈവപുത്രനാണ് യേശുവെന്ന് സാത്താനറിയാമായിരുന്നു. പാപങ്ങളുടെ മോചനമെന്നാല്‍ തന്നില്‍ നിന്നുള്ള മോചനമാണെന്ന് മനസിലാക്കിയ സാത്താന് യേശുവിനെ നേരിടാന്‍ തയ്യാറാകുന്നു. യേശുവില്‍ ഭയവും സംശയവും ജനിപ്പിക്കുകയായിരുന്നു സാത്താന്റെ ലക്ഷ്യം. ഉപവാസത്താല് തളര്‍ന്ന് അവശനായിരിക്കുന്ന യേശുവിനെ പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്നു. യേശുവിനെ ഒരു മാലാഖയുടെ രൂപത്തില്‍ സാത്താന് സന്ദര്‍ശിക്കുന്നു.
ലോകത്തെ നേടാന്‍ സഹനത്തിന്റെ ആവശ്യമില്ലെന്നാണ് സാത്താന് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിശപ്പുമാറ്റാന്‍ കല്ലുകളോട് അപ്പമാകാന്‍ കല്പിക്കുകയെന്നും, മലമുകളില്‍ നിന്നും താഴേക്കു ചാടുക, മാലാഖമാര്‍ നിന്നെ കാത്തുകൊള്ളുമെന്നും, തന്നെ ആരാധിച്ചാല്‍ ലോകത്തിലെ സകല സമ്പത്തും അധികാരവും നല്‍കാമെന്നും സാത്താന് പറയുന്നു. നുണകളുടെ തമ്പുരാനായാണ് സാത്താനെ ഡഗ്ലസ് ജയിംസ് ദ ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്. യേശുവിനുമേല്‍ ആധിപത്യം നേടാനുള്ള സാത്താന്റെ കുത്സിതശ്രമങ്ങളും ശാരീരികമായി അവശനെങ്കിലും യേശു അതിനെ നേരിടുന്നതും ചിത്രത്തില്‍ മനോഹരമായി കാണിച്ചിരിക്കുന്നു.
Related
Related Articles
മൃതസംസ്കാരവും കത്തോലിക്കാസഭയും
റവ. ഡോ. ജോയ് പുത്തന്‍വീട്ടില്‍ മൃതരായവരെ മനുഷ്യമഹത്വത്തിനുതകുംവിധം സംസ്കരിക്കുന്നതും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ മുറിപ്പെടുത്താതെയും പൊതുസമൂഹത്തിന്റെ നന്മ ഉറപ്പുവരുത്തിക്കൊണ്ടും അതു നിര്‍വഹിക്കുന്നതും ഉന്നതമായ സംസ്കൃതിയുടെ ഒരു വെളിപ്പെടുത്തലാണ്.
ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്
ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി
കിന്‍സുഗിയുടെ സൗന്ദര്യം
വളരെ മനോഹരമായ ഒരു ചായക്കോപ്പയായിരുന്നു അത്. വൈനീസില് ടൂറിനു വന്നപ്പോള്‍ ഒരു ഗ്ലാസ് കടയില്‍ നിന്ന് ആലീസും ജോണും ഒത്തിരി വിലകൊടുത്ത് വാങ്ങിയ കോപ്പ. അതില്‍ നിന്ന്