Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ധാര്‍മ്മികതയും മനഃസാക്ഷിയും പുലര്‍ത്തണം – ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തെച്ചേരില്‍

വിജയപുരം: ധാര്‍മ്മികതയോടും മനഃസാക്ഷിയോടുംകൂടി ജീവിക്കുക ഏതൊരു സമൂഹത്തിന്റെയും കടമയാണെന്ന് വിജയപുരം ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രസ്താവിച്ചു. വിജയപുരം രൂപതയുടെ 10-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. പൂര്‍വ്വികരാല്‍ നമുക്കു നല്കപ്പെട്ട ദൗത്യം മാതൃകാപരമായ ജീവിതം വഴി അടുത്ത തലമുറയ്ക്കു പകര്‍ന്നു നല്കുവാന് ബോധപൂര്‍വ്വമായ ശ്രമമാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചു റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും ഫൊറോനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ കത്തിച്ച മെഴുകുതിരികളേന്തി സത്യപ്രതിജ്ഞ ചെയ്തു കൗണ്‍സില്‍ അംഗങ്ങളായിത്തീര്‍ന്നു. ആലുവ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടറായി നിയമിതനായ വിജയപുരം രൂപതാ വൈദികന് റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കലിനെയും കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്പറേഷന് ചെയര്‍മാനായി നിയമിതനായ രൂപതാംഗം പി.ജെ. വര്‍ഗീസിനെയും പൊന്നാടയണിച്ച് ബിഷപ് ആദരിച്ചു. രൂപതാ പിആര്‍ഒ അഡ്വ. ഹെന്റി ജോണ്‍ പ്രതിഭകളെ സദസിനു പരിചയപ്പെടുത്തി. റവ. ഡോ. ചാക്കോ പുത്തന്പുരയ്ക്കലും പി.ജെ. വര്‍ഗീസും അനുമോദനങ്ങള്‍ക്ക് നന്ദി പറഞ്ഞു.
വിശ്വാസത്തിന്റെയും സമഗ്ര വികസനത്തിന്റെയും മേഖലകളില്‍ നല്‍കേണ്ട ഊന്നലുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. തിരുഹൃദയവര്ഷാചരണത്തിന്റെ സമാപനപരിപാടികള്‍, കുടില്‍രഹിത രൂപതാ പദ്ധതിയുടെ പുരോഗതി, ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി, ഭൂരഹിതര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതി എന്നിവയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു. കുടില്‍രഹിത രൂപതാ പ
ദ്ധതി പ്രകാരം 409 വീടുകള്‍ നിര്‍മ്മിച്ചു നല്കുവാന് സാധിച്ചു എന്നത് ചാരിതാര്‍ത്ഥ്യജനകമാണെന്ന് യോഗം വിലയിരുത്തി. വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍, വിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ഡെന്നീസ് കണ്ണമാലില്‍, സിസ്റ്റര്‍ ജനിന്‍ സിഎസ്എസ്റ്റി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കലും ജോയിന്റ് സെക്രട്ടറിയായി മേരി മാത്യുവും നിയമിതരായി. കെആര്‍എല്‍സിസി അംഗങ്ങളായി ജോണ്സണ് പി. ആന്റണി, പി. അര്‍പ്പുതരാജ്, മേരി മാത്യു, എല്‍സി ക്രിസ്റ്റഫര്‍ എന്നിവരും, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യാ പ്രതിനിധികളായി മൈക്കിള്‍ ഡിക്രൂസ്, മേരി മാത്യു എന്നിവരും, കേരളാ കാത്തലിക് കൗണ്‍സില്‍ അംഗങ്ങളായി മോണ്‍. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ജനിന്‍ സിഎസ്എസ്റ്റി, പ്രൊഫ. ചന്ദ്രന്, വിജി വര്‍ഗീസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. പോള്‍ ഡെന്നി രാമച്ചംകുടി, ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
സുപ്രീംകോടതിവിധി വേദനാജനകം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഏറെ വേദനാജനകമെന്ന് കെസിബിസി പ്രസിഡന്റ്ആര്ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുള്ള മരണം പൗരഭരണഘടനാവകാശമെന്ന് പരാമര്‍ശിക്കുന്ന കോടതി
തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ
തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച
ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും
കൊച്ചി : ” ഷൈനച്ചോ സുഖമാണോ ? എന്തൊക്കെയാണ് വിശേഷങ്ങൾ ? ഷൈനച്ചന്റെ കൂട്ടുകാരനായ വൈദീകൻ ഫോൺ വഴി വിശേഷങ്ങൾ അന്വഷിച്ചപ്പോൾ , ഷൈനച്ചൻ മരുന്നുമായി