Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര് ചൂണ്ടിക്കാണിക്കുന്നത്.
യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്തോലന്മാര് ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ സുവിശേഷം ഏവരേയും അറിയിച്ചതാണ് ഇതില്‍ ആദ്യത്തേത്. യേശു എന്ന പുണ്യാത്മാവിനെക്കുറിച്ച് ലോകം അറിയുന്നത് അപ്പസ്തോലന്മാരിലൂടെയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വഴി കൊച്ചുകൊച്ചു സഭാസമൂഹങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഒരു മതത്തിന്റേതായ ചട്ടക്കൂടുകള്‍ അപ്പോള്‍ പൂര്‍ണമായിരുന്നില്ല.
തര്‍സോസുകാരനായ ശൗല്‍ എന്ന റോമന്‍ പൗരത്വമുള്ള യഹൂദ മതപണ്ഡിതന് ക്രൈസ്തവമതം സ്വീകരിച്ചതാണ് രണ്ടാമത്തെ സംഭവം. എഡി 37ല്‍ ആയിരുന്നു ഇതെന്നാണ് കരുതുന്നത്. ക്രൈസ്തവമതത്തെയും യേശുവിന്റെ അനുയായികളെയും പീഡിപ്പിച്ചിരുന്ന ശൗലിന്റെ മാനസാന്തരവും സുവിശേഷപ്രചാരണവും സഭാചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. യേശുവിന്റെ കുരിശുമരണത്തിനു ശേഷമാണ് ശൗലിന്റെ മാനസാന്തരമുണ്ടാകുന്നതെങ്കിലും യേശുവിന്റെ ശിഷ്യരിലൊരാളായി തന്നെയാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. പുതിയ ജീവിതത്തില്‍ പോള്‍ (പൗലോസ്) എന്ന പേരാണ് ഇദ്ദേഹം സ്വീകരിച്ചത്. ഏഷ്യാമൈനറിലും യൂറോപ്പിലുമായി നിരവധി ആരാധനാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു.
മിലാന് വിളംബരമാണ് മൂന്നാമത്തേത്. എഡി 313ല്‍ റോമന്‍ സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയുടെ ചക്രവര്‍ത്തിയായിരുന്ന കോണ്സ്റ്റന്റൈന് ഒന്നാമനും (272-337) കിഴക്കന്‍ പ്രവിശ്യയുടെ ചക്രവര്‍ത്തിയായിരുന്ന ലിസിനിയൂസും (263-325) ഇറ്റലിയിലെ മിലാന് പട്ടണത്തില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മിലാന് വിളംബരം പുറപ്പെടുവിക്കുന്നത്.
വിളംബരത്തോടു കൂടി റോമന്‍ സാമ്രാജ്യത്തില്‍ ജനങ്ങള്‍ക്ക് ഏതു മതവിശ്വാസവും പുലര്‍ത്തുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. അത്രയും കാലം ക്രൈസ്തവര്‍ അനുഭവിച്ചിരുന്ന മതപീഡനങ്ങള്‍ക്ക് അതോടെ അറുതിയായി. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രൈസ്തവരില്‍ നിന്നും പിടിച്ചെടുത്ത വസ്തുവകകളും ആരാധനാലയങ്ങളും തിരിച്ചുകൊടുക്കാനും വിളംബരത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ക്രിസ്തുമതത്തെ പേരെടുത്തു പറഞ്ഞായിരുന്നു മതസ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ക്രിസ്തുമതത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു എന്നതാണ് മിലാന് വിളംബരത്തിന്റെ സവിശേഷത.
ഇന്ന് തുര്‍ക്കി എന്നറിയപ്പെടുന്ന ഏഷ്യാമൈനറില്‍ എഡി 325ല്‍ കോണ്സ്റ്റന്റൈന് ചക്രവര്‍ത്തി വിളിച്ചുകൂട്ടിയ ക്രൈസ്തവസഭാ സമ്മേളനമായ നിഖ്യാ സൂനഹദോസ് സഭാ ചരിത്രത്തിലെ പ്രധാന സംഭവമാണ്. ബിഥീനിയായിലെ പ്രധാന പട്ടണമായിരുന്നു സമ്മേളനം ചേര്‍ന്ന നിഖ്യാ. ആദ്യ സാര്‍വത്രിക സൂനഹദോസെന്നാണ് നിഖ്യാസമ്മേളനം അറിയപ്പെടുന്നത്. സഭയുടെ പല പ്രധാന അടിസ്ഥാനകാര്യങ്ങളും വിശ്വാസപ്രമാണങ്ങളും രൂപപ്പെടുത്തിയത് ഈ സൂനഹദോസിലാണ്.
Related
Related Articles
സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം
സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമര നവംമ്പര്‍ 5 രാവിലെ 11ന് മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍
ധൂർത്തനായ പിതാവ്: തപസ്സുകാലം നാലാം ഞായർ
തപസ്സുകാലം നാലാം ഞായർ വിചിന്തനം :- ‘ധൂർത്തനായ പിതാവ് (ലൂക്കാ 15: 1-3, 11-38) “ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു” (v.11). ഒരു മുത്തശ്ശി കഥയുടെ
ദേവസഹായത്തിൻറെ വിശുദ്ധി വെളിപ്പെടുത്തുന്ന ചരിത്ര രേഖകള്‍
കാലപ്രവാഹത്തില്‍ ദേവസഹായത്തെപറ്റിയുള്ള സ്മരണകള്‍ ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടി. രക്തസാക്ഷിത്വത്തെപ്പറ്റി അന്ന് ആ നാടുകളില്‍ പ്രവര്‍ത്തിച്ച മിഷണറിമാരില്‍ ചിലര്‍ രേഖപ്പെടുത്തി സൂക്ഷിച്ച, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകങ്ങള്‍, നാടന്‍പാട്ടുകള്‍, വില്പാട്ടുകള്