പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്ക്കും. ഒരായുഷ്ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. മനുഷ്യമനസ്സിന്റെ സ്വാസ്ഥ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ ദുരന്തങ്ങളും അഞ്ചുഘട്ടങ്ങളായിട്ടാണ് ശരീരത്തെ രോഗാതുരമാക്കുന്നത്. ദുരന്തം നടന്ന് മണിക്കൂറൂകള്‍ മുതല്‍ ദിവസങ്ങള്‍ വരെയുള്ള ആദ്യഘട്ടം ഭയത്തിന്റെയും ഒറ്റപ്പെടലിന്റേതുമാണ്. രണ്ടാം ഘട്ടമായ ഹീറോയിക്ക് അവസ്ഥ ദുരന്തശേഷം രണ്ടാഴ്ചയാണ്. മൂന്നാം ഘട്ടം രാണ്ടാഴ്ച മുതല്‍ ആദ്യമാസം വരെ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയത്തെ ഹണിമൂണ്‍ ഘട്ടമെന്നാണ് വിളിക്കുക. കേരളീയര്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണെന്ന് പറയാം. എല്ലാവരും ഒറ്റക്കെട്ടായി പ്രശ്നങ്ങളെ മറികടക്കാന്‍ യത്നിക്കുന്ന അവസ്ഥ. നാലാംഘട്ടം ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെയാണ്. ഈ സമയത്തെ ‘ഡിസ്ഇലൂഷന്മെന്റ് ഘട്ടം (മോഹഭംഗം) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ദുരന്തബാധിതര്‍ നഷ്ടങ്ങളെയും ഒറ്റപ്പെടലിനെയും കുറിച്ച് കൂടുതലായി ചിന്തിക്കുന്നു. ഇതവരെ കടുത്ത വിഷാദത്തിലേക്കും നൈരാശ്യത്തിലേക്കും നയിക്കുന്നു. ഈ സമയത്ത് കുടുംബബന്ധങ്ങളില്‍ പാളിച്ചയുണ്ടാകാം. എന്നാല്‍ അഞ്ചാം ഘട്ടം ഹൃദയനിര്മ്മാണ ഘട്ടമാണ്. ദുരന്തബാധിതര്‍ നഷ്ടങ്ങളെയും ദുഃഖങ്ങളെയും അതിജീവിക്കുവാന്‍ ശ്രമിക്കുന്ന അവസ്ഥ. മനസിനെ തളര്‍ത്തിയ വ്യഥകളെ കാലം തേച്ചുമാച്ചു കളയുമെന്ന ബോധം ഉണ്ടാക്കുന്ന അവസരം. ഈ കാലം പ്രതീക്ഷയുടേതാണ്. അത് ശരിയുമാണ്. ഇതിനേക്കാള്‍ വലിയ പ്രകൃതിദുരന്തങ്ങളുണ്ടായിട്ടും മനുഷ്യര്‍ അവയോടു പൊരുതി ജയിച്ചിട്ടുണ്ട്. അപ്പോള്‍ പ്രശ്നങ്ങള്‍ക്കു മുന്പില് തളര്ന്നുവീഴുകയല്ല ചെയ്യേണ്ടത്. മനോചിന്തകളെ പ്രോജ്വലമാക്കി പഴയതിനേക്കാള്‍ ഊര്‍ജ്ജസ്വലരായി പുനര്ജന്മംകൊള്ളുകയാണ് വേണ്ടത്. മനുഷ്യമനസിന് അതിനുള്ള കരുത്ത് ദൈവം നല്‍കിയിട്ടുണ്ട്. ആ കഴിവുകളെ തിരിച്ചറിയുക മാത്രമാണ് വേണ്ടത്. കാലം സുഖപ്പെടുത്താത്ത മുറിവുകള്‍ മാനവചരിത്രത്തിലുണ്ടായിട്ടില്ല. എന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.
Related
Related Articles
ഡോ. ഡി. ബാബുപോള്‍ അതുല്യപ്രതിഭ -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: സമൂഹത്തിനും സഭയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ അതുല്യപ്രതിഭയായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം.
തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കും : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ
നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52 വിചിന്തനം:- നിലവിളി കേൾക്കുന്ന ദൈവം