Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: രാജ്യത്തെ പുതിയ നിയമങ്ങള്‍ ഭരണഘടനയുടെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്നവയാണെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെആര്‍എല്‍സിസി ആഹ്വാനംചെയ്ത ഭരണഘടനാ സംരക്ഷണ ദിനാചരണം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേചനത്തിന്റെ നിയമമായി പൗരത്വനിയമത്തെ ഭേദഗതിയിലൂടെ മാറ്റിയിരിക്കുകയാണ്. പൗരത്വരജിസ്റ്ററും ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ഘടകമാണ്. ഇതു പിന്‍വലിക്കണം. അത് ജനാഭിലാഷമാണ്. രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. അഹിംസാമാര്ഗത്തിലൂന്നിയാണ് നമ്മള് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുത്തത്. ഈ സമരത്തിലും അഹിംസയായിരിക്കണം നമ്മുടെ മാര്‍ഗം. സമാധാനപരമായ സമരങ്ങളാണ് നമ്മള് നടത്തേണ്ടത്.
1920കള്‍ സ്വാതന്ത്ര്യസമരത്തിന്റെ കാലമായിരുന്നു. 1930ലാണ് പൂര്‍ണസ്വരാജ് വേണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനത ആവശ്യപ്പെട്ടത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യംലഭിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകളും അഭിപ്രായരൂപീകരണങ്ങളും വഴിയും മറ്റു ജനാധിപത്യരാഷ്ട്രങ്ങളിലെ ഭരണഘടനകള്‍ പഠിച്ചുമാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ കാണുമെന്നും എല്ലാ അവകാശങ്ങളും എല്ലാവര്ക്കും നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കിയ ഭരണഘടനാനിയമങ്ങളുടെ കടയ്ക്കലാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് കത്തിവയ്ക്കാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ഒരു ഭാഗത്ത് ഒന്നും ഭയപ്പെടേണ്ടെന്ന് ചിലര്‍ സാന്ത്വനസന്ദേശങ്ങള്‍ നല്കുമ്പോള് എല്ലാവരും രാജ്യത്തിന് പുറത്തുപോകണമെന്ന് അവരില്‍ തന്നെ ചിലര്‍ പറയുന്നു.
നാമെല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവരും സഹോദരീസഹോദരന്മാരാണെന്നും എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് നമ്മള്. നമ്മുടെ ഭരണനേതൃത്വത്തിനുവേണ്ടി എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന ഏക വിഭാഗമാണ് ക്രൈസ്തവര്‍. നമ്മുടെ നേതാക്കള്‍ നമ്മുടെ മതവിഭാഗക്കാരായതുകാണ്ടല്ല അപ്രകാരം പ്രാര്‍ഥിക്കുന്നത്. അവര്‍ ഭാരതത്തിന്റെ മക്കളായതുകൊണ്ടാണ്.
തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നാണ് ഭരിക്കുന്നവര്‍ പറയുന്നത്. പ്രകടനപത്രികയില്‍ ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുമെന്നും പെട്രോള്‍ വില നിയന്ത്രിക്കുമെന്നും അവശ്യസാധനങ്ങളുടെ വില കുറയ്ക്കുമെന്നും പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോള്‍ അതൊന്നും പരിഗണിക്കാതെ പൗരത്വനിയമം ഭേദഗതികളോടെ നടപ്പാക്കുന്ന കാര്യം മാത്രമാണ് പറയുന്നത്. ഇവര്‍ക്കു ലഭിച്ചുവെന്നു പറയുന്ന ഭൂരിപക്ഷം സാങ്കേതികം മാത്രമാണ്. വോട്ടവകാശമുള്ളവരില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് അതു വിനിയോഗിക്കുന്നത്. അതില്‍ 30 ശതമാനം വോട്ടു ലഭിച്ചവരാണ് ജയിച്ചവര്‍. ശേഷിക്കുന്ന 70 ശതമാനത്തിന്റെ ആശയാഭിലാഷങ്ങളാണ് സാധിക്കപ്പെടാതെ പോകുന്നതെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ വ്യക്തമാക്കി.
കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ജെ മാക്സി എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, കൊച്ചി കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, കൗണ്‍സിലര്‍ കെ.കെ കുഞ്ഞച്ചന്, കൊച്ചി രൂപതാ കെഎല്‍സിഎ ഡയറക്ടര്‍ ഫാ. ആന്റണി കുഴുവേലി, പ്രസിഡന്റ് പൈലി ആലുങ്കല്‍, ഫാ. സേവ്യര്‍ ചിറമേല്‍, ഫാ. ടെറൂണ് ജോര്‍ജ് അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തി
കൊച്ചി : ഇന്ത്യൻ ഹ്യൂമൻ റൈറ്സ് വാച്ച് സംഘടിപ്പിച്ച നിൽപ്പ് സമരത്തിന്റെ സമാപന കൺവെൻഷനും പ്രേതിഷേധ ജ്വാലയും മനുഷ്യാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫെലിക്സ്
രാഷ്ട്രീയ നീതിക്കായി സാമുദായിക മുന്നേറ്റം
രാഷ്ട്രീയ അധികാര പങ്കാളിത്തത്തിലൂടെയാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ സാമൂഹിക, സാമ്പത്തിക നീതി നടപ്പാകുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണ, നിയമ പരിരക്ഷയിലൂടെ അവസരസമത്വം
ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍
കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന് ഡോ.