Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ഭാരത ജനതയുമായി സംവദിക്കുക തീവ്ര അഭിലാഷമെന്ന് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഇന്ത്യ തന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന രാജ്യമാണെന്നും എത്രയും വേഗം അവിടത്തെ ജനങ്ങളെ സന്ദര്‍ശിക്കണമെന്ന തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലത്തീന്‍ റീത്ത് രൂപതകളുടെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
അപ്പസ്തോലിക സന്ദര്‍ശനം സംബന്ധിച്ച് വത്തിക്കാന്‍ നയതന്ത്ര വിഭാഗം ഇന്ത്യാ ഗവണ്മെന്റുമായി വളരെ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ ഭാരത ജനതയുമായി സംവദിക്കുക എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്നു പ്രത്യാശിക്കുന്നതായി ആദ് ലിമിന സന്ദര്‍ശനത്തിനെത്തിയ ഭാരതത്തിലെ ലത്തീന്‍ റീത്ത് മെത്രാന്മാരില് 54 പേരുടെ സംഘത്തോട് പാപ്പാ പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പ്രഭാഷണമല്ല, ഹൃദയത്തില്‍ നിന്നു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
ദക്ഷിണേന്ത്യയിലുണ്ടായ ഓഖി ചുഴലിക്കാറ്റും കഴിഞ്ഞ രണ്ടു വര്‍ഷമായി കടന്നുവന്ന മഴക്കെടുതികളും പ്രളയവും പ്രകൃതിദുരന്തവും തന്നെ ഏറെ വേദനപ്പിച്ചു. ദുരന്തത്തിന് ഇരകളായ എല്ലാ മനുഷ്യരോടൊപ്പവും താന്‍ ഉണ്ടായിരുന്നു, വിശേഷിച്ച് പ്രാര്‍ഥനകളില്‍. ജീവിതത്തിലെ സമ്പാദ്യമെല്ലാം ഒരൊറ്റ ദിവസം കൊണ്ട് തകര്‍ന്നടിയുന്ന അവസ്ഥ എത്രയോ വേദനാജനകമാണ്. എല്ലാ മത, സാമൂഹിക വിഭാഗങ്ങളുമായി കൈകോര്‍ത്തുപിടിച്ചുകൊണ്ട് പ്രകൃതിസംരക്ഷണം നമ്മുടെ അടിയന്തര പ്രശ്നമായി ഭാരതത്തിലെ സഭ പരിഗണിക്കേണ്ടിയിരിക്കുന്നു. നാം ജീവിക്കുന്ന നമ്മുടെ പൊതുവായ ഭവനം സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണ്.
സഭ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നതിന്റെ പേരിലാണ്. എന്നാല്‍ വ്യക്തമായി ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇതാണ്: സഭ ഒരിക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല. അത് സഭയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ്. യേശു കാണിച്ചുതന്ന സുവിശേഷ മൂല്യങ്ങളില്‍ ജീവിക്കുക; ജീവിതസാക്ഷ്യം വഴിയാണ് ക്രിസ്തുവിനെ പൊതുസമൂഹത്തിനു കാണിച്ചുകൊടുക്കേണ്ടത്. സ്നേഹത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ ജീവിതശൈലിയാണ് സഭയ്ക്ക് ആവശ്യം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തോട് സഭയുടെ പ്രബോധനങ്ങള്‍ അനുകൂലിക്കുന്നില്ല എന്നു വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സഭ കൂട്ടായ്മയുടെ, സഹവര്‍ത്തിത്വത്തിന്റെ സാക്ഷ്യമാണ് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതലായി നല്‍കേണ്ടത്. ജീവിക്കേണ്ട ഒരു സാക്ഷ്യം ഇന്നു സമൂഹത്തിനു നല്കേണ്ടിയിരിക്കുന്നു. അങ്ങനെ ശാന്തിയുടെ, സമാധാനത്തിന്റെ സംരക്ഷകരായിട്ടാണ് സഭ നിലകൊള്ളേണ്ടത്.
ഞാന്‍ എപ്പോഴും ആവര്‍ത്തിക്കുന്ന രണ്ടു വാക്കുകളുണ്ട്: കാരുണ്യം, സന്തോഷം. ജീവിതത്തില്‍ യഥാര്‍ഥ സന്തോഷം അനുഭവിക്കണമെങ്കില്‍ കാരുണ്യം കാത്തുസൂക്ഷിക്കണം. സഹചരോട് സ്നേഹവും കാരുണ്യവുമില്ലെങ്കില്‍ മനുഷ്യജീവിതത്തിന് പൂര്‍ണതയും അര്‍ത്ഥവും ഉണ്ടാവുകയില്ല. സ്നേഹത്തിന്റെ സംസ്കാരം തീര്‍ക്കുക എന്നതാണ് ഈ കാലഘട്ടത്തില്‍ സഭയുടെ ഏറ്റവും വലിയ ദൗത്യം.
കേരളത്തെ പ്രതിനിധീകരിച്ച് കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യവും കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലും പൊതുവായ ഈ കൂടിക്കാഴ്ചയില്‍ സംസാരിച്ചു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉള്‍പ്പെടെ കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെയും മേലധ്യക്ഷന്മാര് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂപതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അജപാലനശുശ്രൂഷയെക്കുറിച്ചും പരിശുദ്ധ പിതാവുമായി പങ്കുവയ്ക്കുന്ന അവസരമാണ് ആദ് ലിമിന സന്ദര്‍ശനം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയ മെത്രാന്മാര് സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ ഔട്ട്സൈഡ് ദ് വാള്‍സ് എന്നിങ്ങനെ റോമിലെ മറ്റു മൂന്നു മേജര്‍ ബസിലിക്കകളിലും ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രാര്‍ഥിച്ചു. വത്തിക്കാന്‍ കാര്യാലയത്തിലെ എല്ലാ വകുപ്പ് മേലധ്യക്ഷന്മാരുമായും മെത്രാന്മാര് കൂടിക്കാഴ്ച നടത്തി ആവശ്യമായ വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
Related
Related Articles
“ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16) ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ First Reading: Genesis 2:18-24 Responsorial Psalm: Ps 128:1-2,3,4-5,6 Second Reading: Hebrews 2:9-11 Gospel Reading: Mark 10:2-16 (or 10:2-12)
തപസുകാലവും ഉപവാസവും
ഭാരതീയ സംസ്കാരത്തില്‍ തപസും ഉപവാസവും ആത്മീയയാത്രികരുടെ ജീവിതശൈലിയാണ്. അവരെ താപസന്മാരെന്ന് വിളിച്ചുപോന്നു. ആത്മീയതാപം (ചൂട്) ഉണര്‍ത്തുന്ന ഒരു ജീവിതശൈലിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കര്‍മഫലങ്ങളെ കത്തിച്ചു സ്വന്തം ആത്മരക്ഷ
വിശ്വാസത്തിലേക്ക് നയിക്കുന്ന ദൈവാലയങ്ങൾ
സ്വര്‍ഗീയവും ഭൗമികവുമായ ദൈവിക തേജസ് നിറഞ്ഞുനില്ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദ്യശ്യമായ അടയാളമാണ് ദൈവാലയങ്ങള്‍. ദൈവാലയം ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ട ഭവനമാണ്. ദൈവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ വിശ്വാസികള്‍ അനുഭവിച്ചറിയുന്നിടമാണത്. ദൈവം