Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ഭാഷാ വൈവിധ്യത്തെ ആദരിക്കണം

‘ഹിന്ദി ദിവസ്’ ആഘോഷത്തിന്റെ ഭാഗമായി അമിത് ഷാ ചെയ്ത ട്വീറ്റും പിന്നീട് നടത്തിയ പ്രസംഗവും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ പല തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള കൃത്യമായി അടയാളമിട്ടുള്ള വാക്യങ്ങളാണ്.
പണ്ട്, രാമാനന്ദ് സാഗറിന്റെ രാമായണം ടിവി സീരിയല്‍ രാജ്യമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ അതിലെ പുരാണ കഥാപാത്രങ്ങള്‍ ഹിന്ദി സംസാരിച്ചുകൊണ്ടിരിക്കേ കുട്ടികള്‍ക്ക് കൂടുതല്‍ കൗതുകകരമായി തോന്നിയിരുന്നത് ഹിന്ദി ഭാഷക്കപ്പുറമുള്ള നെടുങ്കന്‍ ഡയലോഗുകള്ക്കപ്പുറമുള്ള യുദ്ധരംഗങ്ങളാണ്. യോദ്ധാവ് തൊടുക്കാന്‍ എടുക്കുന്ന അമ്പ് ആവനാഴിയില്‍ ഒരെണ്ണമോ രണ്ടെണ്ണമോ ആയി വിശ്രമിക്കുന്നത് കാണാം. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരമെന്ന കണക്കിന് എഴുത്തച്ഛന്റെ ഭാവനയോട് കടപ്പാട് എന്നവണ്ണം അസ്ത്രങ്ങള്‍ സ്ക്രീന്‍ നിറയുന്നത് കൗതുകകരമായിരുന്നു. ആഭ്യന്തരമന്ത്രിയുടെ പെട്ടെന്നുവന്ന ഹിന്ദിപ്രണയവും കൊള്ളുമ്പോള്‍ ആയിരമെന്ന ലൈനില്‍ തന്നെയാണ് വിവാദമുണ്ടാക്കുമെന്ന് മറ്റാരേക്കാളും നന്നായി പഴയ ഗുജറാത്ത് ചെസ് അസോസിയേഷന് സെക്രട്ടറിക്കറിയാം. വിവാദമുണ്ടാക്കണമല്ലോ! ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ച് മുന്‍പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍, ധനമന്ത്രിയുടെ ചില ധാരാണാപിശകുകള്, പ്രധാനമന്ത്രി ആഗോള തലത്തില്‍ ഓടിച്ചാടി നടന്ന് ഒപ്പിട്ട് തിരിച്ചുവരുന്ന പുത്തന്‍ കരാറുകള്‍ തുടങ്ങി നിരവധിയായ കാര്യങ്ങള്‍ തങ്ങളുടെ സ്വാധീനവലയം പൊട്ടിച്ച് മാധ്യമങ്ങളെങ്ങാനും റിപ്പോര്‍ട്ട് ചെയ്താല്‍ നാട്ടിലെങ്ങും വാര്ത്തപരന്നാല് കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കാതെ വരും. അതുകൊണ്ട് രണ്ടോ, മൂന്നോ ദിവസത്തേയ്ക്ക് ഹിന്ദിഭാഷയെപ്പറ്റി വാദപ്രതിവാദങ്ങള്‍ നടക്കട്ടെ എന്ന ലൈനില്‍ ചിന്തിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് മന്ത്രാലയവിദഗ്ധരുടെ ചുഴിഞ്ഞുള്ള ഉപദേശമൊന്നും വേണ്ടിവരില്ല.
പ്രധാന ലക്ഷ്യം ഇതാണെങ്കിലും ഹിന്ദിയെപ്പറ്റി നാലു വര്‍ത്തമാനം പറയാന്‍ കിട്ടിയ അവസരം കൂടിയാണ് ആഘോഷ ദിവസത്തിന്റേത്. ഒരമ്മപെറ്റ മക്കളെയെല്ലാം തൊപ്പിക്കാരാക്കന് നടത്തുന്ന ദേശീയതയുടെ പേരിലുള്ള ശ്രമത്തിനുള്ള ഉന്ത് കൂടിയായിരിക്കട്ടെ ഹിന്ദി. ഹിന്ദി പ്രഖ്യാപനമെന്ന് കൂടി കൂട്ടിവായിക്കുമ്പോഴാണ് കൊള്ളുമ്പോള്‍ ആയിരമെന്ന കണക്ക് ശരിയാകുന്നത്.
പ്രതീക്ഷിച്ചതുപോലെ തെന്ന തെക്കന്‍ ദേശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. കര്‍ണാടകത്തില്‍ ഡി.കെ ശിവകുമാറും മക്കളും ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ പ്രശ്നകുറച്ചുനേരത്തേയ്ക്ക് കണ്ണില്‍നിന്ന് തെന്നിമാറി. തമിഴ്നാട്ടില്‍നിന്ന് എ.കെ. സ്റ്റാലിന് പ്രതിഷേധസ്വരമുയര്‍ത്തി. കേരളത്തിനായി പിണറായി വിജയന് ഫെയ്സ്ബുക്ക് പോസ്റ്റ് കുറിച്ചു. പ്രതിപക്ഷകക്ഷികളെല്ലാം രംഗത്ത് എത്തിയിരിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയി രൂപപ്പെട്ട കാലം മുതല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ട ചരിത്ര സാഹചര്യത്തെ ജനാധിപത്യ സംസ്കാരത്തിന്റെ വെളിച്ചത്തിലാണ് ഈ നാട്ടില്‍ മനസിലാക്കിയിട്ടുള്ളത്. ദേശീയത സങ്കല്‍പ്പത്തെ ഭൂരിപക്ഷാധിപത്യമായി തിരുത്തി എഴുതാനുള്ള ചിലരുടെ താല്പര്യങ്ങള് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്കാരികവും ചരിത്രപരവുമായ സാഹചര്യങ്ങളോട് ചേര്‍ന്ന് പോകില്ലായെന്ന് സ്വതന്ത്രാനന്തര ഭാരതം കൃത്യതയോടെ മനസിലാക്കിയിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ഔദ്യോഗികമായി 22 ഭാഷകള്‍ അംഗീകരിച്ചിരിക്കെ ഏതെങ്കിലുമൊരു ഭാഷയെ ദേശീയഭാഷാ സ്ഥാനം നല്കി എല്ലാത്തിനും മീതെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അപലപനീയമാണ്. ഹിന്ദി ഒരു ഭാഷയെന്ന നിലയില്‍, ഉത്തരേന്ത്യന്‍ ജനവിഭാഗങ്ങളുടെ ആശയവിനിമയ മാധ്യമമെന്ന നിലയില്‍ അതില്‍ മറ്റ് ജനവിഭാഗങ്ങള്‍ പ്രാവീണ്യം നേടുന്നത് ഉചിതമായ കാര്യം തന്നെ. മറ്റേതൊരു ഭാഷയെയും പോലെ തന്നെ ഹിന്ദിയും കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്ക് അറിവുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. അവരവരുടെ മാതൃഭാഷ അറിയുന്നതുപോലെ ഇംഗ്ലീഷ് തുടങ്ങിയ വ്യവഹാര ഭാഷകള്‍ അറിയുന്നതുപോലെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരിക ഭൂമികയിലേക്ക് വാതില്‍ തുറക്കുന്ന ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ഭാഷകള്‍ ഒരാള്‍ അറിയുന്നത് അതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നത് ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമായി തന്നെ മനസിലാക്കേണ്ടതാണ്. അങ്ങനെയാണ് എന്നും ഇവിടെ കാര്യങ്ങള്‍ മനസിലാക്കപ്പെട്ടിട്ടുള്ളത്. അതിനുമപ്പുറം ഭാഷാ വിവര്‍ത്തനങ്ങളിലൂടെ ഇന്ത്യയുടെ വിപുലമായ വൈവിധ്യത്തെ മനസിലാക്കാനുള്ള ശ്രമം ഈ നാട്ടിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഊര്‍ജിതമായി നടക്കുന്നുണ്ട്.
അല്ലെങ്കില്‍ തന്നെ അമിത് ഷാ എന്ത് ഹിന്ദിയെക്കുറിച്ചാണ് പറയുന്നത്? നൂറുകണക്കിന് വൈവിധ്യമാര്‍ന്ന ശിഖരങ്ങളോടുകൂടിയ ഹിന്ദിയെന്ന ഭാഷാ വ്യവഹാരത്തെ അവരവര്‍ക്ക് സ്വാധീനമുള്ള ഭാഷാപ്രയോഗത്തിലേക്ക്- അധികാരമുള്ളവരുടെ ഭാഷാപ്രയോഗത്തിലേക്ക് ചുരുക്കി എഴുതുന്നതിനെയാണ് ഫാഷിസ്റ്റ് പ്രവര്‍ത്തനമെന്ന് പറയുന്നത്. രാഷ്ട്രത്തിന് ആകമാനം ഒരു മതം ഒരു ഭാഷ എന്നിങ്ങനെയുള്ള അധികാര പ്രവണതയുടെ ചുരുക്കെഴുത്തുകളെ ഇന്ത്യന്‍ ഭരണഘടന തുടക്കത്തിലേ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. രാഷ്ട്രത്തിലെ മനുഷ്യര്‍ തമ്മില്‍ ഇടപഴകുന്നത്, അവര്‍ തെരഞ്ഞെടുത്ത് അയച്ച പ്രതിനിധികള്‍ ഭരണപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതും ഒരൊറ്റ ഭാഷയിലായിരിക്കണമെന്നൊക്കെയുള്ള അതിവാദങ്ങള്‍ ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ക്ക് എതിരാണ്. ഹിന്ദി സംസാരിക്കുന്ന ഭാരതത്തിലുള്ളവര്‍ ഹിന്ദി സംസാരിക്കാത്ത ജനവിഭാഗങ്ങളിലേക്ക് എത്താന്‍ ചില പൊതുമാധ്യമ വിവര്‍ത്തനങ്ങള്‍ സ്വീകരിക്കേണ്ടിവരും. ഇംഗ്ലീഷ്, ഹിന്ദി എന്നിവയെ പൊതുമാധ്യമമായി ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഹിന്ദിയെ മാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യം തന്നെ. ബിജെപിയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പ്രത്യേകിച്ച് വടക്ക്, കിഴക്ക്, തെക്ക് സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ കഴിയാത്തത് ആശയവിനിമയങ്ങളും ഭാഷാപരിജ്ഞാനത്തിന്റെ കുറവുകൊണ്ടുകൂടിയാണ്. ഹിന്ദിയില്‍ തന്റെ പ്രസംഗ പാടവം പ്രകടിപ്പിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഹിന്ദി മാതൃഭാഷയല്ലാത്ത പ്രദേശങ്ങളില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാതെ വരുമെന്നത് യാഥാര്‍ഥ്യമാണ്. ഇതിനൊക്കെ പരിഹാരമായിട്ടാണോ രാജ്യത്തെ പൊതുഭാഷയായി ഹിന്ദിയെ വരിക്കാനുള്ള ആഹ്വാനമെന്ന് സംശയിക്കുന്നത് ഉപരിപ്ലവമായ ചിന്തയൊന്നുമല്ല. ഭൂരിപക്ഷത്തിന്റെ ഭാഷാ ന്യൂനപക്ഷ ഭാഷകളുടെ മീതെ ആധിപത്യം ചെലുത്തുന്നത്, ന്യൂനപക്ഷസംസ്കാര വൈവിധ്യങ്ങളെ രണ്ടാം തരമായി ഇകഴ്ത്തുന്നത് ഇന്ത്യയുടെ റിപ്പബ്ലിക്ക് ആദര്‍ശങ്ങള്‍ക്ക് അനുയോജ്യമല്ല. നാനാത്വത്തില്‍ ഏകത്വം എന്നതിനെ ഏതെങ്കിലുമൊരു സാസ്കാരിക ധാരയിലേക്ക് ചുരുക്കിയെഴുതാനുള്ള ഏതുശ്രമത്തെയും ചെറുത്തു തോല്പിക്കേണ്ടതാണ്. നൂറുദിവസത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സെഞ്ച്വറി ആഘോഷിച്ച മോദി സര്‍ക്കാരിനെപ്പറ്റി പ്രധാനമന്ത്രി തന്നെ പറഞ്ഞത് നമ്മള് കേട്ടതാണ്. ഇത് പ്രിവ്യൂ മാത്രം. ശരിക്കുള്ള സിനിമ വരുന്നതേയുള്ളൂ. വരാനുള്ളതെല്ലാം ജനാധിപത്യ മര്യാദകള്‍ അനുസരിച്ചാകുന്നതാണ് ഉചിതം. കാരണം ഇന്ത്യയുടെ ആത്മാവ് വൈവിധ്യങ്ങളിലാണ് കുടികൊള്ളുന്നത്.
Related
Related Articles
എഫ്. ഡി. എം സന്യാസസഭയുടെ വിശദീകരണം
ഡോട്ടേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്സി (FDM Daughters of Our Lady of Mercy) എന്ന ഞങ്ങളുടെ സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന
ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍
മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ്
90കാരി മാര്‍ഗരറ്റ് കീനന്‍ കൊവിഡ് വാക്സിന് ആദ്യമായി സ്വീകരിച്ച വ്യക്തി
ലണ്ടന്‍: 90കാരിയായ മാര്‍ഗരറ്റ് കീനന്‍ പരീക്ഷണാനന്തരം കൊവിഡ് വാക്സിന് നല്കി ബ്രിട്ടന് കുത്തിവയ്പിന് തുടക്കമിട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന് നല്‍കുന്നത് ആരംഭിച്ചതോടെയാണ് മാര്‍ഗരറ്റ് കീനന്‍