Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല

കൊച്ചി: കൊവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച സഹായധനം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികള്‍ക്കു സഹായമായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പകുതിയോളം തൊഴിലാളികള്‍ക്കു ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നാണറിയുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നാണ് തുക നല്‍കുന്നത്. അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്തവര്‍ക്കും പ്രഖ്യാപിച്ച ആയിരം രൂപയും പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്കു മാത്രമാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ല പ്രസിഡന്റ് ഷിജി തയ്യില്‍ പറഞ്ഞു. മത്സ്യമേഖലയ്ക്ക് മറ്റു ധന സഹയങ്ങളൊന്നും തന്നെ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും വറുതി മൂലം പട്ടിണിയിലായ കുടുംബങ്ങള്‍ക്കു അടിയന്തരസഹായം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം കടല്‍മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ വറുതിയില്‍ ഉരുകുകയാണ് തീരദേശം. സര്‍ക്കാര്‍ അനുമതി പ്രകാരം ചെറുവള്ളങ്ങള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും മിക്ക വള്ളങ്ങള്‍ക്കും ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. ആലപ്പുഴയില്‍ നിന്നുള്ള ചെറുവള്ളങ്ങള്‍ ഉള്‍പ്പെടെ 30 വള്ളങ്ങളാണ് ചെല്ലാനം ഹാര്‍ബറില്‍ നിന്നു പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകുന്നത്. ഏതാനും വള്ളങ്ങള്‍ക്കു ചെറിയ ചെമ്മീന്‍ കിട്ടുന്നതല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ചെറുവള്ളങ്ങള്‍ക്ക് ഒന്നും ലഭിക്കാതെ വരുമ്പോള്‍ ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ഇന്ധനനഷ്ടം മാത്രമുണ്ടാകുന്നുണ്ട്. കടലില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതാണ് മത്സ്യങ്ങള്‍ തീരക്കടല്‍ വിട്ടു പോകുന്നതിനു കാരണമെന്നു തൊഴിലാളികള്‍ പറയുന്നു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നീട്ടിയതോടെ ഒരു മാസക്കാലമായി കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയവള്ളങ്ങളും ബോട്ടുകളും മത്സ്യബന്ധനത്തിനു പോകുന്നില്ല. ഇതോടെ തീരം കടുത്ത വറുതിയിലാണ്. ചെറുവള്ളങ്ങള്‍ക്ക് കുറഞ്ഞ രീതിയില്‍ ചെമ്മീന്‍ കിട്ടുന്നുണ്ടെങ്കിലും പൊതുമത്സ്യമാര്ക്കറ്റുകളും മറ്റു കയറ്റുമതി മേഖലകളും പ്രവര്‍ത്തിക്കാത്തതു മൂലം കിട്ടുന്ന ചെമ്മീനുവിലയും ഇല്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.
Related
Related Articles
വാര്‍ധക്യകാല രോഗങ്ങള്‍
പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര് വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍
ആമസോണിലെ തീയും മരടിലെ ഫ്ളാറ്റും മറക്കരുത്
ആമസോണ്‍ കാടുകളില്‍ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മരട് ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ഉള്ളിലെ തീയും ആളിക്കത്തുകയാണ്. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിടാതെ ചര്‍ച്ച ചെയ്ത ആമസോണ്‍
കേരളപുരത്ത് സമാധാന നടത്തം സംഘടിപ്പിച്ചു
കൊല്ലം: മതേതരത്വം സംരക്ഷിക്കുവാനും ലോക സമാധാനത്തിനും യൂത്ത് ഫോര്‍ പീസ് എന്ന ആശയം മുന്‍ നിര്‍ത്തി കൊല്ലം രൂപതയുടെ ‘സമാധാന നടത്തം’ കേരളപുരം മേരി റാണി ദേവാലയം