Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല

കൊച്ചി: കൊവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച സഹായധനം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികള്‍ക്കു സഹായമായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പകുതിയോളം തൊഴിലാളികള്‍ക്കു ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നാണറിയുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നാണ് തുക നല്‍കുന്നത്. അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്തവര്‍ക്കും പ്രഖ്യാപിച്ച ആയിരം രൂപയും പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്കു മാത്രമാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ല പ്രസിഡന്റ് ഷിജി തയ്യില്‍ പറഞ്ഞു. മത്സ്യമേഖലയ്ക്ക് മറ്റു ധന സഹയങ്ങളൊന്നും തന്നെ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും വറുതി മൂലം പട്ടിണിയിലായ കുടുംബങ്ങള്‍ക്കു അടിയന്തരസഹായം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം കടല്‍മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ വറുതിയില്‍ ഉരുകുകയാണ് തീരദേശം. സര്‍ക്കാര്‍ അനുമതി പ്രകാരം ചെറുവള്ളങ്ങള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും മിക്ക വള്ളങ്ങള്‍ക്കും ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. ആലപ്പുഴയില്‍ നിന്നുള്ള ചെറുവള്ളങ്ങള്‍ ഉള്‍പ്പെടെ 30 വള്ളങ്ങളാണ് ചെല്ലാനം ഹാര്‍ബറില്‍ നിന്നു പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകുന്നത്. ഏതാനും വള്ളങ്ങള്‍ക്കു ചെറിയ ചെമ്മീന്‍ കിട്ടുന്നതല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ചെറുവള്ളങ്ങള്‍ക്ക് ഒന്നും ലഭിക്കാതെ വരുമ്പോള്‍ ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ഇന്ധനനഷ്ടം മാത്രമുണ്ടാകുന്നുണ്ട്. കടലില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതാണ് മത്സ്യങ്ങള്‍ തീരക്കടല്‍ വിട്ടു പോകുന്നതിനു കാരണമെന്നു തൊഴിലാളികള്‍ പറയുന്നു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നീട്ടിയതോടെ ഒരു മാസക്കാലമായി കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയവള്ളങ്ങളും ബോട്ടുകളും മത്സ്യബന്ധനത്തിനു പോകുന്നില്ല. ഇതോടെ തീരം കടുത്ത വറുതിയിലാണ്. ചെറുവള്ളങ്ങള്‍ക്ക് കുറഞ്ഞ രീതിയില്‍ ചെമ്മീന്‍ കിട്ടുന്നുണ്ടെങ്കിലും പൊതുമത്സ്യമാര്ക്കറ്റുകളും മറ്റു കയറ്റുമതി മേഖലകളും പ്രവര്‍ത്തിക്കാത്തതു മൂലം കിട്ടുന്ന ചെമ്മീനുവിലയും ഇല്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.
Related
Related Articles
വിമാനത്താവളം: അദാനിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നടത്തിപ്പ് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ ഭൂമി
കാരുണ്യം നീതിനിഷേധമല്ല
‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച
തെറ്റായ വിശ്വാസ താരതമ്യം
കോവിഡ് 19 അഴിഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ തികച്ചും നിരുത്തരവാദപരമായ പല കാര്യങ്ങളും പലവിധത്തിലുള്ള നേതൃത്വങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. ഈ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാനും മതവൽക്കരിക്കാനും മൗതീകവൽക്കരിക്കാനും നിരവധിപേർ ശ്രമിക്കുന്നുണ്ട്. അതിൽ