മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം-ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തോട് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ കാണുകയാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളുടെ തീരാദു:ഖം തന്നെ ഏറെ അസ്വസ്ഥനാക്കുന്നു. ഏഴ് വില്ലേജുകളിലായി മൂലമ്പിള്ളി ഉള്‍പ്പെടെ 316 കുടുംബങ്ങളില്‍ നിന്ന് കൂടിയൊഴുപ്പിക്കപ്പെട്ട 48 കുടുംബങ്ങള്‍ മാത്രമാണ് വീടു വച്ച് പുനരധിവാസ സ്ഥലങ്ങളില്‍ താമസിക്കുന്നത്. പല വീടുകള്‍ക്കും ഭൂമിയുടെ ഉറപ്പില്ലായ്മ മൂലം ബലക്ഷയം സംഭവിച്ചു. മോഹനവാഗ്ദാനങ്ങള്‍ നല്കി ചതുപ്പു സ്ഥലങ്ങള്‍ ഒരുക്കി, ഉറപ്പില്ലാത്ത നിലങ്ങളില്‍ അപകടങ്ങള്‍ വിതച്ച് അധികാരികള്‍ കാണിക്കുന്ന അനീതിയുടെ മാര്‍ഗം നമ്മുടെ നാടിനും സംസ്കാരത്തിനും നിരക്കുന്നതല്ല.
എന്തുകൊണ്ട് ഈ കുടുംബങ്ങളുടെ വേദനകള്‍ കാണാതെ പോകുന്നു? കണ്ണടച്ച് ഇരുട്ടാക്കുന്ന നയം ഒരിക്കലും നീതിപൂര്‍വകമല്ല. പുനരധിവാസ ഭൂമി കെട്ടിടനിര്‍മാണത്തിന് ഉതകുന്നരീതിയില്‍ ക്രമപ്പെടുത്തുകയോ സാമ്പത്തികമായ അവരുടെ പരാധീനതകളെ വേണ്ട വിധത്തില്‍ പരിഹരിക്കുകയോ ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മൂലമ്പിള്ളി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ജനത്തിന്റെ കണ്ണീരിന് വില നല്‍കാതെ പോകരുതെന്ന് ഓര്മപ്പെടുത്താന് ആഗ്രഹിക്കുന്നു. പത്തു വര്‍ഷങ്ങളായിട്ടുള്ള ഈ ജനകീയപോരാട്ടം ഗൗരവമായി പരിഗണിക്കാതെയിരുന്നാല് അതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ നേരിടേണ്ടിവരുമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
മീറ്റിംഗുകളും ചര്‍ച്ചകളും അവസാനിപ്പിച്ച് ക്രിയാത്മകമായി ഈ ജനത്തിന്റെ വേദനകള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
Related
Related Articles
അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന് 320
വര്‍ഷം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നൂതനഭാവമേകി കേരളത്തിലെ ക്രിസ്തീയ ആധ്യാത്മികതയെ പ്രോജ്വലിപ്പിച്ച മലയാള ഗാന കാവ്യങ്ങളാണ് ഉമ്മാടെ ദു:ഖം അഥവാ ദൈവമാതാവിന്റെ വ്യാകുലപ്രലാപം, ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തന്‍പാന അഥവാ
വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം
വിജയപുരം: 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമാനുസരിച്ച് വിജയപുരം രൂപതയില്‍ ‘വിശുദ്ധ
ഈ ആത്മബലിയിൽ കുരുത്തോലകളേന്തി നിങ്ങളുമുണ്ട് ഒപ്പം
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി ജീവമാതാ ഇടവകയിലെ ഈ പ്രാവിശ്യത്തെ ഓശാന ഞായർ ഹൃദയഭേദകമായി. യേശുവിൻ്റെ ജറുസലേം പ്രവേശം ആവേശത്തോടെ അനുസ്മരിച്ച് ഓശാന പാടിയിരുന്ന മട്ടാഞ്ചേരിയുടെ തെരുവുകൾ ഇന്ന്