രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റാഫേല്‍ ജോണിന് കഴിയുമോ?

Print this article
Font size -16+
കൊച്ചി: ഒരു രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുക എന്നത് നിസാരകാര്യമല്ല. ടീമിലിടം ലഭിച്ചതിന്റെ ആഹഌദത്തിലായിരുന്നു ചെല്ലാനത്തുകാരന്‍ റാഫേല്‍ ജോണ്‍. പക്ഷേ ഇന്തോനേഷ്യയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്ന ഉത്കണ്ഠയിലാണ് ഈ യുവാവിപ്പോള്‍. മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കണം. ഈ രാജ്യാന്തര മത്സരത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാത്തതാണ് പ്രശ്നമുണ്ടാക്കിയിരിക്കുന്നത് . അംഗീകാരമുണ്ടെങ്കിലേ സര്‍ക്കാരില്‍ നിന്നും ടീമംഗങ്ങള്‍ക്ക് സഹായവും സഹകരണവും ലഭിക്കുകയുള്ളു. സ്വന്തം പണം മുടക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട അവസ്ഥയിലാണ് ടീമംഗങ്ങളിപ്പോള്‍. മത്സ്യത്തൊഴിലാളിയുടെ മകനായ റാഫേലിന് ലക്ഷങ്ങള്‍ കയ്യില്‍ നിന്നും മുടക്കുന്ന കാര്യം ആലോചിക്കാനേ കഴിയില്ല. നിര്‍ധനകുടുംബത്തിലെ അംഗമായ റാഫേലിന് ഫുട്ബോള്‍ ജീവനാണ്. ചെറുപ്പം മുതലേ ഫുട്ബോള്‍ കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഗോള്‍കീപ്പറായാണ് റാഫേല്‍ തന്റെ കഴിവു തെളിയിച്ചത്. വലതുകൈപ്പത്തി ഇല്ലാത്തത് ഗോള്‍വലയം കാക്കാന്‍ അവന് തടസമേ അല്ല.
ശാരീരിക വൈകല്യമുള്ളവര്‍ക്കായി നവംബറില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന രാജ്യാന്തര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ സെലക്ഷന് ലഭിച്ചത് ചെറിയ കാര്യമായിരുന്നില്ല. തൃശൂരില്‍ സംസ്ഥാനതലത്തിലും പിന്നീട് രാജസ്ഥാനില്‍ ദേശീയതലത്തിലും നടന്ന സെലക്ഷന് ട്രയലില്‍ റാഫേല്‍ മികച്ചപ്രകടനമാണ് കാഴചവച്ചത്്.
നവംബര്‍ 1ന് തൃശൂരില്‍ ക്യാമ്പ് ആരംഭിക്കും. നവംബര്‍ 30നാണ് ഇന്തോനേഷ്യയില്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് റാഫേല്‍ ജോണ്‍ അടക്കം നാലുപേര്‍ക്കാണ് സെലക്ഷന് ലഭിച്ചിരിക്കുന്നത്. കായികപ്രേമികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റാഫേല്‍ ജോണും കുടുംബവും സുഹൃത്തുക്കളും.
Related
Related Articles
സ്വയംനിര്‍ണയാവകാശം വീണ്ടെടുക്കുക- ബിഷപ് ഡോ. ജോസഫ് കരിയില്‍
കൊച്ചി: സ്വയംനിര്‍ണയത്തിന്റെ അവകാശവും ഒപ്പം നടക്കാനുള്ള അവകാശവും വീണ്ടെടുത്തുകൊണ്ടുവേണം കേരളത്തിലെ റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഭാവി ഭാസുരമാക്കുവാനെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ്
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു:ട്രൂഡോ ഐസൊലേഷനില്‍
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജസ്റ്റിന് ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ്
മെക്സിക്കോയിൽ വൈദീകൻ വെടിയേറ്റ് മരിച്ചു.
ഈ ആഴ്ചയിൽ മെക്സിക്കോയിൽ രണ്ടാമത്തെ വൈദീകനാണ് കൊല്ലപെടുന്നത്. ഗ്വാദലഹാരയിലെ പ്രാന്തപ്രദേശത്തിൽ ആണ് വൈദീകന്
No comments
Write a comment
No Comments Yet!
You can be first to comment this post!