Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍

എറണാകുളം: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ നിയമിതനായി. 1998 മുതല്‍ അദ്ദേഹം സെമിനാരിയില്‍ ബൈബിള്‍ അദ്ധ്യാപകനാണ്. 2015 മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യമാണ് റോമില്‍നിന്നുള്ള പുതിയ നിയമനം അറിയിച്ചത്. വിജയപുരം രൂപത മൂന്നാര്‍ ഇടവകയില്‍ പരേതരായ പുത്തന്‍പുരക്കല്‍ തങ്കച്ചന്- ക്ലാര ദമ്പതികളുടെ മൂത്തമകനാണ് റവ. ഡോ. ചാക്കോ.
ബൈബിള്‍, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള റവ. ഡോ. ചാക്കോ പുത്തന്‍പുരക്കലിന് ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, ഇറ്റാലിയന്‍, ജര്‍മന്‍ തുടങ്ങിയ ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. തമിഴും നന്നായി കൈകാര്യം ചെയ്യും. ഇംഗ്ലീഷിലും മലയാളത്തിനും തമിഴിലും ഗ്രന്ഥരചന നടത്തുന്ന റവ. ഡോ. ചാക്കോ പുത്തന്‍പുരക്കലിന്റെ ഏറ്റവും ശ്രദ്ധേയമായ രചന ബൈബിള്പദകോശമാണ്. പുതിയ നിയമത്തിലും പഴയ നിയമത്തിലുമുള്ള ഏതുവാക്യവും എവിടെ ഏതു സന്ദര്‍ഭത്തില്‍ പ്രയോഗിച്ചിരിക്കുന്നു, അതിന്റെ വിവക്ഷയും സാംഗത്യവും തുടങ്ങിയ വിവരങ്ങള്‍ ക്ഷണനേരംകൊണ്ട് പരിശോധകന്റെ മുന്നിലെത്താന്‍ ഈ പദകോശം സഹായിക്കുന്നു.
മലയാളത്തില്‍ ഇത് പ്രഥമസംരംഭമായി വിലയിരുത്തപ്പെടുന്നു. തത്വവും പ്രയോഗവും പോലുള്ള മതാധ്യാപകസഹായകഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ മതബോധകരചനകളില്പ്പെടുന്നു. ബൈബിള്‍പഠനങ്ങള്‍ മുതിര്ന്നവരെന്നപോലെ കുട്ടികളെ ഉദ്ദേശിച്ചും എഴുതിയിട്ടുണ്ട്. കെ. പി അപ്പന്റെ ‘ബൈബിള്‍: വെളിച്ചത്തിന്റെ കവചം’ എന്ന കൃതിയുടെ ഇറ്റാലിയന്‍ പരിഭാഷ ഏറെ പ്രശംസ നേടി. ബൈബിള്‍ – മതബോധനമേഖലകളില് പല പുസ്തകങ്ങളും തമിഴില്‍ രചിച്ചിട്ടുണ്ട്. ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററാണ്. സെലസ്റ്റിയല്‍ കിഡ്സ് എന്ന പരമ്പരയില്‍ കുട്ടികള്‍ക്കെഴുതിയ പുസ്തകങ്ങളും വലിയ പ്രചാരം നേടി. ഗ്രീക്കുഭാഷ ജനകീയമാക്കാനായി ഗ്രീക്കോ, വെരി സിംപിള്‍ എന്ന രചന നടത്തിയിട്ടുണ്ട്. ബൈബിള്‍ ഗവേഷണം ഉര്‍ബാനിയാ സര്‍വകലാശാലയിലും പോസ്റ്റ് ഡോക്ടറല്‍ പഠനം ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലും നടത്തി.
Related
Related Articles
ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ഷീനിന്റെ പൂജ്യദേഹം ഇലിനോയിലേക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ വചനപ്രഘോഷണത്തിന്റെ വിപ്ലവം സൃഷ്ടിച്ച ധന്യനായ ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാറ്റന്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ നിന്ന് അദ്ദേഹം
മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തിന് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ ഞാന്‍ കാണുകയാണ്. കിടപ്പാടം
മതവികാരങ്ങളെ മുറിപ്പെടുത്തുന്ന മാധ്യമ കുറിപ്പുകള്‍ നീരീക്ഷണവിധേയമാക്കണമെന്നും നടപടിയെടുക്കണന്നെമും ആവശ്യപ്പെട്ടു പരാതി
മതവികാരങ്ങളെ മുറിപ്പെടുത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ സാമൂഹ്യ മാധ്യമ കുറിപ്പുകള്‍ നീരീക്ഷണവിധേയമാക്കണമെന്നും നടപടിയെടുക്കണന്നെമും ആവശ്യപ്പെട്ടു പരാതി കൊച്ചി – കത്തോലിക്കാ സഭാ സംബന്ധിയായ വിഷയങ്ങള്‍ അവസരമാക്കി സന്യാസ്തര്ക്കെതിരെ പൊതുവിലും അതുവഴി