ലോലഹൃദയനായ വിശുദ്ധൻ

ആന്റണി കൊത്തൊലെന്ഗോയുടെയും ആഞ്ചല ബെനദേത്തയുടെയും മകനായി 1786 മെയ് 3 നാണ് ഇറ്റലിയിലെ `പീയാമോന്തെ’ എന്ന സ്ഥലത്താണ് ജോസഫ് ബെനഡിക്ട് കൊത്തൊലെന്‍ഗോയുടെ ജനനം.1811ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1827 സെപ്തംബര്‍ 2-ാം തീയതി നടന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ വല്ലാതെ വേദനിപ്പിച്ചു. ഈ വേദനയുടെ തീക്കനലില്‍ നിന്നാണ് ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച കൊത്തൊലെന്‍ഗോ സഭയുടെ തുടക്കം.
ഫ്രഞ്ചുകാരിയായ ഒരു ഗര്‍ഭിണിയും ഭര്‍ത്താവും തങ്ങളുടെ മൂന്നു കുട്ടികളോടൊപ്പം മിലാനില്‍ നിന്നു ലിയോണ്‍സിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മാര്‍ഗമദ്ധ്യേ ടൂറിനില്‍ വച്ച് അവള്‍ക്ക് ഒരു പകര്ച്ചവ്യാധിപിടിപെട്ടു. മരണാസന്നയായി ഒരു സത്രത്തില്‍ കിടന്ന യുവതി കൊത്തൊലെന്ഗോയില് നിന്ന് രോഗീലേപനം സ്വീകരിച്ച ശേഷം മരിച്ചു. മൃതദേഹത്തെ കെട്ടിപ്പിടിച്ചുള്ള ആ യുവതിയുടെ മക്കളുടെ കരച്ചില് കൊത്തൊലെന്‍ഗോയുടെ മനസില്‍ നിന്നു മാഞ്ഞുപോയില്ല. ഇത്തരം അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുതെന്ന് കൊത്തൊലെന്‍ഗോ ആഗ്രഹിച്ചു. തന്റെ സ്വത്തുക്കളെല്ലാം വിറ്റ് 1828 ജനുവരി 17-ാം തീയതി ആലംബഹീനര്‍ക്കായി ഒരു ആതുരാലയം അദ്ദേഹം തുറന്നു.
എയ്ഡ്സ് രോഗികള്‍, മയക്കുമരുന്നിന് അടിമയായവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, രോഗികള്‍, അനാഥര്‍ തുടങ്ങിയവര്‍ക്ക് ഈ സഭാസമൂഹം ആശ്വാസം പകരുന്നു. ഓരോ ദിവസവും രാത്രിയില്‍ കൊത്തൊലെന്‍ഗോ തന്റെ ചിലവുകള്‍ കഴിച്ചുള്ള പണം ജനാല വഴി പുറത്തേക്കിടും. പണത്തിനായി പാവപ്പെട്ടവര്‍ ജനലരികില്‍ കാത്തു നില്ക്കുമായിരുന്നു.
തന്റെ 56-ാമത്തെ വയസില്‍ 1842 ഏപ്രില്‍ 30ന് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹത്തെ 1873ല്‍ ദൈവദാസനായും 1886ല്‍ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു. 1934 മാര്‍ച്ച് 19ന് പീയൂസ് 11 മന് പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.
പ്രിയ കുട്ടികളേ, വിശുദ്ധനെപ്പോലെ നമുക്കും പാവപ്പെട്ടവരോടും, രോഗികളോടും കരുണനിറഞ്ഞവരാകാം.
Related
Related Articles
മിക്കി മൗസ് നവതിയിലേക്ക്: കളി എലിയോടോ?
കളിയായി ഒരാളുടെ തലക്കിട്ട് കിഴുക്കിയാല്‍ അധികൃതര്‍ ഇടപെടണമെന്നില്ല, കുറ്റവാളിയെ ശിക്ഷിക്കണമെന്നുമില്ല. പക്ഷേ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിനോട് കളിച്ചാല്‍ കളിമാറിയെന്നിരിക്കും. ആരോപണവിധേയനായവനെ പടിയടച്ച് പിണ്ഡം വച്ചുകളയും. കഴിഞ്ഞ
എഫേസൂസ് രണ്ടാം സൂനഹദോസ്
നിഖ്യാ കൗണ്‍സില്‍ കാലത്ത് തുടക്കമിട്ട പാഷണ്ഡത ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയെ വിട്ടൊഴിഞ്ഞില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന നെസ്തോറിയിസത്തെ എഫേസൂസ് സൂനഹദോസില്‍ പാഷണ്ഡതയായി കണക്കാക്കി ശപിച്ചുതള്ളുകയും
ബാലാമിന്റെ അന്ത്യം
ബാലാമിനും കൂടെയുളളവര്‍ക്കും ദൈവദൂതനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴുതയ്ക്ക് കാണാമായിരുന്നു. കഴുത ഒരടി മുന്നോട്ടുപോകാതെ വഴിയില്‍ കിടന്നു. എത്ര പറഞ്ഞിട്ടും മുന്നോട്ടുപോകാതിരുന്ന കഴുതയെ ബാലാം ശക്തമായി പ്രഹരിച്ചു.