Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
വനിതാദിനത്തിലെ ചിന്തനീയ വിഷയങ്ങള്‍

ഐക്യരാഷ്ട്ര സഭ ഈ വനിതാ ദിനത്തില്‍ ലോകത്തിനു നല്‍കിയിരിക്കുന്ന ആപ്തവാക്യം I am Generation Equality: Realizing Women’s Rights അതായത് ‘തലമുറയുടെ അവകാശം സ്ത്രീ എന്ന രീതിയില്‍ എനിക്കും അര്‍ഹതപ്പെട്ടതാണ്’ എന്നു പറയുമ്പോള്‍ ഈ തലമുറയുടെ അവകാശം എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നല്ല പറയുന്നത്. എനിക്കും അര്‍ഹതപ്പെട്ടതാണ് എന്നാണ്. അതാണ് ശരിയായ വാക്യവും. എല്ലാവര്‍ഷവും യുഎന്‍ ഞങ്ങള്‍ വനിതകള്‍ക്ക് ആവേശവും പ്രചോദനവും നല്കുന്ന ഓരോ ആപ്തവാക്യങ്ങള്‍ നല്‍കാറുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് മിക്കവാറും അതാതു വര്‍ഷങ്ങളില്‍ വനിതാദിന പരിപാടികള്‍ സംഘടിപ്പിക്കുക.
1995ല്‍ ബെയ്ജിംഗില്‍ ഇന്ത്യയുള്‍പ്പെടെ 189 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന മഹത്തായ വര്‍ഷം കൂടിയാണ് 2020. 25 വര്‍ഷങ്ങള്‍ക്കുമുമ്പും സ്ത്രീ സമത്വത്തിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇന്നും അത് നിര്‍ബാധം തുടരുന്നു. എവിടെ, ഏതുതലത്തില്‍ നമ്മള് ഉയര്‍ത്തിയ വാദങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ശരിയായ അര്‍ഥത്തില്‍ നീതി ലഭിച്ചു എന്നു ചിന്തിക്കേണ്ട സമയമാണ്.
ഈ ബെയ്ജിംഗ് സമ്മേളനത്തിന്റെ പരിഗണനയ്ക്കായി അന്ന് പരിശുദ്ധ സിംഹാസനത്തില്‍നിന്നും നല്കിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ‘സ്ത്രീയുടെ ജീവിതം പുരുഷന്റേതിനെക്കാള്‍ അനിശ്ചിതത്വവും കൂടുതല്‍ ദുര്‍ബലവുമായി തുടരുന്നു.’ ബെയ്ജിംഗില്‍ നടന്ന ഈ നാലാമത് ലോക വനിതാ സമ്മേളനത്തിന്റെ മുന്നോടിയായി ജോണ്‍പോള്‍ രണ്ടാമന് പാപ്പാ ലോകത്തിലുള്ള എല്ലാ സ്ത്രീകളെയും അഭിസംബോധന ചെയ്തുകൊണ്ട് 1995 ജൂണ്‍ 29-ാം തീയതി എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു.:”സ്ത്രീ-പുരുഷ സമത്വം മനുഷ്യവ്യക്തിയുടെ മഹത്വത്തില്‍ അധിഷ്ഠിതമായിരിക്കണം. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും രൂപപ്പെടുത്തിയിട്ടുള്ള ദൈവസൃഷ്ടികളായ ഇരുവരും ഒരേപദവിയുള്ള മനുഷ്യരാണ.് സ്ത്രീയും പുരുഷനും’മാതൃത്വം പിതൃത്വം എന്നീ പരസ്പര പൂരകങ്ങളായ ചുമതലകള്‍ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും തുല്യമായ അവകാശങ്ങളും ചുമതലകളുമാണ്.’ എത്ര അര്‍ഥവത്തായ സന്ദേശമാണ് പാപ്പാ ഇതിലൂടെ നമുക്ക് നല്‍കിയിരിക്കുന്നത്.
നമ്മള് ഈ വനിതാദിനത്തില്‍ ചില ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കേണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകള്‍ ആര്‍ജ്ജിച്ചിട്ടുള്ള സമ്പന്നമായ അനുഭവങ്ങള്‍ അന്യോന്യം പങ്കുവയ്ക്കാനുള്ള വേദികള്‍ ഒരുക്കുക, അതുവഴി സ്ത്രീകളുടെ അന്തസിന് ശക്തിപകരുക, തുല്യത നിലനിര്‍ത്താനാവശ്യമായ പക്വമായ പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുക, സ്ത്രീയെ ഒരു രണ്ടാംതരം പൗരയായി കണക്കാക്കുന്നതിനെതിരെ പ്രതികരിക്കുക, സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ അവസ്ഥകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാകുക, വീടുകളിലും സമൂഹത്തിലും ജോലിസ്ഥലങ്ങളിലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കുക, സ്ത്രീകള്‍ക്ക് എതിരെയുള്ള എല്ലാ അക്രമവാസനകളെയും ചെറുക്കുക, ലിംഗഭേദം കൂടാതെ സ്ത്രീകള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, വാര്‍ത്താമാധ്യമങ്ങളില്‍ സ്ത്രീയുടെ അന്തസ് ഉയര്‍ത്തിക്കാട്ടുക, രാഷ്ട്രീയരംഗത്തും ഭരണരംഗത്തും സ്ത്രീകളുടെ നേതൃപാടവം അംഗീകരിക്കുക, പ്രശ്നപരിഹാരത്തിനും ഉചിതമായ തീരുമാനമെടുക്കുന്നതിനും സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, സ്ത്രീകള്‍ക്ക് തുല്യ അന്തസും തുല്യ ഉത്തരവാദിത്വബോധവും ഉണ്ടാക്കിയെടുക്കുക, ഭരണഘടനാപരമായി സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തുക എന്നീ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പ്രാധാന്യംകൊടുത്ത് പ്രവര്‍ത്തനനിരതരാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രിയപ്പെട്ട കൂട്ടുകാരെ, നമുക്ക് പുത്തന്‍ ചിന്തകളും പുത്തന്‍ ആശയങ്ങളും പുത്തന്‍ പ്രവര്‍ത്തനശൈലിയുമായി ഈ 2020ലെ വനിതാദിനം, ലോകമെമ്പാടുമുള്ള വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാം. അങ്ങനെ ഈ വനിതാദിനം തുടങ്ങിവച്ച നമ്മുടെ പൂര്‍വികരോട് നമുക്ക് ചേര്‍ന്നുനിന്ന് അവരാഗ്രഹിച്ച സമത്വത്തിലേയ്ക്ക്, നീതി പൂര്‍വകമായ കാലഘട്ടത്തിലേയ്ക്ക് നമ്മുടെ തലമുറയെ നയിക്കാം. ഈ പുതിയ നൂറ്റാണ്ട് വനിതകളുടേതായി തീരട്ടെ. അങ്ങനെ മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ രചനാവേളയില്‍ അതില്‍ പങ്കുകാരായ 15 വനിതകളുടെ അറിവും പാണ്ഡിത്യവും നമുക്ക് അനുഭവിക്കാന്‍ ഇന്നത്തെ തലമുറയെ പ്രാപ്തരാക്കാം. അതിലെ മലയാളികളായ അമ്മുസ്വാമിനാഥനെയും, ദാക്ഷായണി വേലായുധനെയും, ആനിമസ്ക്രീനെയും നമുക്ക് നെഞ്ചോടു ചേര്‍ക്കാം. അത് ഒരാവേശമായി നമ്മില്‍ പടര്‍ന്നു പന്തലിക്കട്ടെ.
Related
Related Articles
ബെര്ണര്ദീന് ബച്ചിനെല്ലി വസ്തുതകളും പ്രസക്തിയും
ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിശ്വാസസംരക്ഷകനായി വാഴ്ത്തപ്പെടുന്ന വിശുദ്ധനാണ് മിലാനിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ചാള്‍സ് ബൊറോമിയോ (1538-1584). സമ്പന്ന പ്രഭുകുടുംബത്തിന്റെ എല്ലാ സുഖങ്ങളും നിരാകരിച്ച് ‘മനുഷ്യരെ പിടിക്കാന്‍’ ഇറങ്ങിപ്പുറപ്പെട്ട ചാള്‍സ് ബൊറോമിയോ
ജീവനാദം കലണ്ടര്‍ വിതരണം നടത്തി
നെയ്യാറ്റിന്‍കര:കൈവന്‍കാല വി.പത്രോസിന്റെ ദേവാലയത്തില്‍ കെസിവൈഎം ന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളില്‍ ജീവനാദം കലണ്ടര്‍ വിതരണം നടത്തി. വികാരി ഫാ.വര്‍ഗീസ് ഹൃദയദാസന്റെ നിര്‍ദ്ദേശമനുസരി ച്ചാണ് ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ
ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം വൈകിട്ട് നെടുമ്ബാശേരിയിലെത്തിക്കും
ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇസ്രേയേൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം