Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
വമ്പന്മാരുടെ കോടികള്‍ ആര്‍ബിഐ എഴുതിത്തള്ളി

മുംബൈ: വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. വിവരാവകാശ നിയമപ്രകാരമുള്ള (ആര്‍ടിഐ) ചോദ്യത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആണ് മറുപടി നല്‍കിയത്. ആര്‍ടിഐ പ്രവര്ത്തകന് സാകേത് ഗോഖലെയാണ് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പാ വിവരങ്ങളാണ് അപേക്ഷയില്‍ ചോദിച്ചത്. ഫെബ്രുവരി 16ന് പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ഗാന്ധിയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്.
ആര്‍ബിഐയുടെ മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നാണ് ഗോഖലെ പറയുന്നത്. 2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ കുടിശിക ഉള്‍പ്പെടെയുള്ള 68,607 കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയതെന്ന് ആര്‍ബിഐ മറുപടി പറയുന്നു.
ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് 5,492 കോടി രൂപയുടെ കടവുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാന്‍ഡ്സ് ലിമിറ്റഡിന് 1,109 കോടി രൂപയുമാണ് കടം. നിലവില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് ദ്വീപിലെ പൗരനാണ് ചോക്സി.
പട്ടികയില്‍ രണ്ടാമതുള്ള ആര്‍ഇഐ അഗ്രോ ലിമിറ്റഡിന് 4,314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ഝുഝുന്‍വാലയും സഞ്ജയ് ഝുഝുന്‍വാലയും ഒരു വര്‍ഷമായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണത്തിലാണ്. മറ്റൊരു രത്നവ്യാപാരിയായ ജതിന് മെഹ്തയുടെ വിന്‍സം ഡയമണ്ട്സ് ആന്‍ഡ് ജ്വല്ലറിയുടെ കടം 4,076 കോടി രൂപയാണ്. ഇത് സിബിഐ അന്വേഷിക്കുകയാണ്. പഞ്ചാബിലെ ക്യൂഡോസ് കെമി (2,326 കോടി), ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (2,212 കോടി), ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (2,012 കോടി) തുടങ്ങിയ സ്ഥാപനങ്ങള്‍ 2000 കോടി രൂപയ്ക്കുമുകളില്‍ കുടിശിക വരുത്തിയവരാണ്. 1000 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പാ കുടിശിക വരുത്തിയ 18 കമ്പനികളില്‍ വിവാദവ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമുണ്ട്.
Related
Related Articles
കറുത്ത പെണ്‍കുതിരകള്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും
ഒരര്‍ത്ഥത്തില്‍ ഈ പോരാട്ടങ്ങളൊന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയല്ല, മാനവിക മൂല്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. സ്ത്രീകളോടുള്ള അനിതീ അവസാനിപ്പിക്കുകയല്ല, ലോകനീതി പുനസ്ഥാപിക്കുകയാണ്-ആയിരിക്കണം ലക്ഷ്യം. നമ്മുടെ രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍
അത്യപൂര്‍വമായ ഒരു പുന:സമാഗമം
മനുഷ്യന് എന്ന സൃഷ്ടി ഒരു ആധ്യാത്മിക ജീവിയെന്ന നിലയില്‍ വ്യക്തിബന്ധങ്ങളുടെ അഗാധമായ ഊഷ്മളതയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഒരു വ്യക്തി എത്ര തന്മയത്വമായി ഈ ബന്ധങ്ങളില്‍ പരിലസിക്കുന്നുവോ അത്ര
പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍
താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന് അധികാരമേല്‍ക്കുന്നതും, തിരഞ്ഞെടുപ്പിന്