Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
വല്ലാര്‍പാടം മഹാജൂബിലിക്ക് തുടക്കമായി; തിരുനാള്‍ സമാപിച്ചു

വല്ലാര്‍പാടം പള്ളി സ്ഥാപിതമായിട്ട് 2024ല്‍ 500 വര്‍ഷം തികയുന്നു
എറണാകുളം: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനം. മൂന്നു വര്‍ഷം നീണ്ടു നില്ക്കുന്ന ദേവാലയ സ്ഥാപനത്തിന്റെ മഹാജൂബിലി ആഘോഷങ്ങള്‍ക്കും ഇതോടെ ആരംഭമായി. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മഹാജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും ദിവ്യബലി മധ്യേ ആര്‍ച്ച്ബിഷപ് നിര്‍വ്വഹിച്ചു. ഫാ. ലാസര്‍ സിന്ഡോ തൈപ്പറമ്പില്‍ വചനസന്ദേശം നല്കി. ദേവാലയ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങളും, പള്ളി വീട്ടില്‍ മീനാക്ഷിയമ്മയുടെ പിന്‍തലമുറയിലെ പ്രതിനിധികളും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. പാലിയം കുടുംബത്തിലെ കാരണവര്‍ കൃഷ്ണ ബാലനച്ചന് അള്‍ത്താരയിലെ കെടാവിളക്കില്‍ എണ്ണ പകര്‍ന്ന് ദീപം തെളിച്ചു. മഹാജൂബിലിയുടെ ഭാഗമായി ആധ്യാത്മിക – സാംസ്കാരിക പരിപാടികള്‍ക്ക് പുറമേ, അടിസ്ഥാന സൗകര്യ വികസനം, സാധുജന സേവനം, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
1524-ലെ പെന്തക്കോസ്ത ദിനത്തില്‍ വല്ലാര്‍പാടം പ്രദേശത്ത് നിലവിലുണ്ടായിരുന്ന ക്രിസ്ത്യാനികളോടൊപ്പം നൂറ് കണക്കിന് ജനങ്ങള്‍ പോര്‍ച്ചുഗല്‍ വൈദികരില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസികളായതിന്റെ ഓര്‍മ്മയ്ക്കായി പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ വല്ലാര്‍പാടത്ത് ആദ്യ ദേവാലയം സ്ഥാപിക്കപ്പെട്ടു. പോര്‍ച്ചുഗലില്‍ നിന്നും കൊണ്ടുവന്ന കാരുണ്യമാതാവിന്റെ ചിത്രമാണ് അന്ന് ദേവാലയത്തില്‍ സ്ഥാപിച്ചത്. 1676ലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ ദേവാലയം നശിക്കുകയും മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോയ മാതാവിന്റെ ചിത്രം കൊച്ചി മഹാരാജാവിന്റെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പാലിയത്ത് രാമന് വലിയച്ചന് കായലില്‍ നിന്ന് വീണ്ടെടുത്ത് പ്രദേശവാസികളായ വിശ്വാസികള്‍ക്ക് കൈമാറുകയും ചെയ്തു.
എല്ലാ ഈശ്വരവിശ്വാസികളേയും സമഭാവനയോടെ കണ്ടിരുന്ന അദ്ദേഹം തന്റെ മുന്ഗാമികള്ക്ക് വില്ലാര്‍വട്ടം രാജാവില്‍ നിന്ന് ലഭിച്ചതും പാലിയം കുടുംബത്തിന്റെ അധീനതയിലുമായിരുന്ന വിശാലമായ സ്ഥലം പുതിയൊരു ദേവാലയം നിര്‍മ്മിക്കുന്നതിനായി കരമൊഴിവായി നല്‍കുകയും ചെയ്തു. അങ്ങിനെ ദാനം ചെയ്ത സ്ഥലത്താണ് ഇന്നത്തെ പ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്ക സ്ഥിതി ചെയ്യുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിച്ചത്. ആഘോഷ പരിപാടികള്‍ക്ക് ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍, സഹവികാരിമാരായ ഫാ. ആന്റണി ജിബിന്‍ കൈമലേത്ത്, ഫാ. റോക്കി ജോസ്ലിന് ചക്കാലക്കല്‍, ഫാ. റിനോയ് കളപ്പുരക്കല്‍, എന്നിവര്‍ നേതൃത്വം നല്കി. മെയ്ഡ ഡി. റൊസാരിയോ, ലാംബെര്‍ട്ട്, ഡിയാന് ജാക്സണ് എന്നിവരായിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വല്ലാര്‍പാടം പള്ളി ജൂബിലി ദീപം തെളിക്കുന്നു. യു.ടി പോള്‍, റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍, പാലിയം കൃഷ്ണബാലനച്ചന്‍, പീറ്റര്‍ കൊറയ എന്നിവര്‍ സമീപം
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും
ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മരിച്ചവരുടെ കുടുംബങ്ങൾ ക്ക് 5 ലക്ഷം വീതം
നിപ്പാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്കാന്
പാഠം ഓണ്‍ലൈനാകുമ്പോള്‍ ആശങ്കകളോടെ മുന്നേറ്റംആശങ്കകളോടെ മുന്നേറ്റം
തോമസ് കെ. സ്റ്റീഫന്‍ ഇനിയും ആശങ്കകള്‍ വിട്ടുമാറാതെ സ്കൂളുകളിലെ ഓണ്‍ലൈന്‍ പഠനസംവിധാനം മുന്നോറുകയാണ്. നിരവധി സുമനസുകളുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളിലൂടെ ടി.വി.യും കേബിള്‍ കണക്ഷനും മിക്കവാറും വീടുകളില്‍