വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മാതൃഭൂമി റിപ്പോർട്ടർ സജിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മുണ്ടാർ കല്ലറആറിൽ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ്രൈഡവര്‍ ബിപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. ന്യൂസ് സംഘത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനേയും, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന് അഭിലാഷ് നായരേയും തിങ്കളാഴ്ച രക്ഷപ്പെടുത്തിയിരുന്നു. പ്രദേശവാസികളും, ഫയര്‍ഫോഴ്സും, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
Related
Related Articles
കെഎല്‍സിഡബ്ല്യുഎയുടെ നേതൃത്വത്തില്‍ ദീപാര്‍ച്ചന
കൊല്ലം: യുക്രെയിനിലെ യുദ്ധം അവസാനിക്കുവാനും ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്നതിനുമായി കേരള ലാറ്റിന്‍ കാത്തലിക് വുമണ്‍സ് അസോസിയേഷന്റെ (കെഎല്‍സിഡബ്ല്യുഎ) നേതൃത്വത്തില്‍ കൊല്ലം ഫാത്തിമാ മാതാ അങ്കണത്തില്‍ സംഘടിപ്പിച്ച
യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: കെസിവൈഎം
കൊച്ചി: കെസിവൈഎം കൊച്ചി രൂപത 45-ാമത് വാര്‍ഷിക സമ്മേളനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച രൂപത
കാലാവസ്ഥാവ്യതിയാനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും
കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഇപ്പോഴും മഴ ക്രമാതീതമായി മലഞ്ചെരിവുകളിലും തീരദേശങ്ങളിലും ഒരുപോലെ പെയ്തത്