Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
വിശുദ്ധ ജനുവരിയുസിന്റെ രക്തം അലിഞ്ഞു

ഇറ്റലി: നാപ്പിള്‍സ് കത്തീഡ്രലില്‍ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജനുവരിയൂസിന്റെ കട്ടപിടിച്ചിരിക്കുന്ന രക്തം ദ്രവരൂപത്തിലായി. സാധരണ ദിവസങ്ങളില്‍ ഖരരൂപത്തില്‍ കാണപ്പെടാറുളള വിശുദ്ധന്റെ രക്തം ജലരൂപത്തില്‍ പ്രത്യക്ഷമാകുകയായിരുന്നു. വിശുദ്ധ ജനുവരിയൂസിന്റെ തിരുനാള്‍ ദിനങ്ങളില്‍ കട്ടപിടിച്ച രക്തം ദ്രവരൂപത്തില്‍ ആകുന്നത് പതിവാണ്. അത്ഭുതകരമായ ഈ മാറ്റം ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധവും വരള്‍ച്ചയും രോഗങ്ങളും ദുരന്തങ്ങളും ഉണ്ടാകുമെന്നാണ് പ്രദേശിക വിശ്വാസം. ഈ വര്‍ഷം തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19ന് വിശുദ്ധന്റെ രക്തം സൂക്ഷിച്ചിരുന്ന വയലില്‍ (തിരുശേഷിപ്പ് സൂക്ഷിക്കുന്ന പേടകം) കട്ടപിടിച്ച രക്തം ദ്രവ രൂപത്തില്‍ കാണപ്പെട്ടു. നാപ്പിള്‍സ് ആര്‍ച്ച്ബിഷപ് ദോമിനികോ ബറ്റാലിയ, മഠാധിപതി മോണ്‍. വിന്‍ചെന്‍സോ ഗ്രിഗോറിയോ, നഗരത്തിന്റെ മേയര്‍ ലൂയിജി മജിസ്ത്രിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിശുദ്ധന്റെ രക്തമടങ്ങുന്ന വയല്‍ പുറത്തെടുത്തത്.
നാപ്പിള്‍സ് നഗരത്തിന്റെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ജനുവരിയുസ്. മൂന്നാം നൂറ്റാണ്ടില്‍ നാപ്പിള്‍സില്‍ ജനിച്ച ജനുവരിയുസ് ബെനവെന്തോയിലെ മെത്രാനായിരുന്നു. ഡയോക്ളീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് വിശ്വാസത്തെ പ്രതി രക്തസാക്ഷിയായി. ചക്രവര്‍ത്തി തടവിലാക്കിയ ക്രൈസ്തവരെ കാണുവാനെത്തിയ മെത്രാനെ അറസ്റ്റ് ചെയ്ത് കാരാഗ്രഹത്തില്‍ അടക്കുകയായിരുന്നു. തുടര്‍ന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. വിശുദ്ധ ജനുവരിയൂസിന്റെ രക്തം അടങ്ങുന്ന തിരുശേഷിപ്പ് നാപ്പിള്‍സ് കത്തീഡ്രലില്‍ സൂക്ഷിച്ചു.
ആര്‍ച്ച്ബിഷപ് ദോമിനികോ വിശുദ്ധന്റെ തിരുരക്തം അടങ്ങുന്ന വയല്‍ അള്‍ത്താരയില്‍ കൊണ്ടുവന്നു വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. തങ്ങള്‍ക്ക് അടയാളം നല്കിയ ദൈവത്തിന് ദിവ്യബലി മധ്യേ ആര്‍ച്ച്ബിഷപ് നന്ദി പറഞ്ഞു.
വിശുദ്ധ ജനുവരിയൂസിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19 നും, മേയ് മാസത്തിലെ ആദ്യ ശനിയാഴ്ചയും, മൗണ്ട് വിസൂവിയൂസ് അഗ്നിപര്‍വതത്തിലെ വിസ്ഫോടനത്തിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 16 നുമാണ് ഇത്തരത്തില്‍ അത്ഭുതം നടക്കാറുള്ളത്. പ്രദേശിക സഭ വലിയ ആഘോഷത്തോടെ നടത്തുന്ന ഈ അത്ഭുതം കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഇപ്പോഴാണ് തലവര തെളിഞ്ഞത്
അന്തരിച്ച പ്രശസ്ത സംവിധായകന് ഐ.വി.ശശിയുടെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയില്‍ മിന്നിമറിഞ്ഞ ഒരു തോണിക്കാരന്റെ മുഖം പിന്നീട് മലയാള സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയത് മറക്കാനാവില്ല. മലയാള സിനിമയിലെ
സൈനികരുടെ വീരമൃത്യു; ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുശോചിച്ചു
പുനലൂര്‍: ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.അതിര്‍ത്തിയിലെ പ്രശ്നത്തിന് എത്രയും വേഗത്തില്‍ പരിഹാരം ഉണ്ടാകട്ടെയെന്നും
കെആര്‍എല്‍സിസി 38-ാമത് ജനറല്‍ അസംബ്ലി
ജനുവരി 8, 9 തീയതികളില്‍ ആലപ്പുഴയില്‍ മുഖ്യവിഷയം: ലത്തീന്‍ കത്തോലിക്കര്‍ – സാമൂഹിക പുരോഗതിയിലെ വെല്ലുവിളികള്‍, സാധ്യതകള്‍ ആലപ്പുഴ: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ