Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
സമാധാനത്തിന്റെ നാട് കണ്ണീര്‍ക്കടലായി

ശ്രീലങ്കയിലെ കടല്‍ത്തീരത്തുള്ള മുക്കുവ നഗരം അറിയപ്പെട്ടിരുന്നത് കൊച്ചുറോമെന്നായിരുന്നു. ഇവിടെയുള്ള ക്രൈസ്തവരുടെയും ദേവാലയങ്ങളുടെയും പേരിലാണ് നെഗോംബോ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ റോമിന്റെ ചെറുപതിപ്പായി അറിയപ്പെട്ടിരുന്നത്. 2019ലെ ഉയിര്‍പ്പുദിനത്തില്‍ ആഹഌദഭരിതരായി ഈ കൊച്ചുജനസമൂഹം തൊട്ടടുത്ത പ്രധാനപ്പെട്ട പള്ളിയായ സെന്റ് സെബാസ്റ്റ്യനിലെത്തി ദിവ്യബലി അര്‍പ്പിച്ചു. അതിനിടയിലാണ് തീരെ അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്.
30 വര്‍ഷത്തോളം ആഭ്യന്തരയുദ്ധത്തിന്റെ നിഴലിലായിരുന്ന ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. ഏകദേശം ഒരു ലക്ഷത്തോളം പേരാണ് ലങ്കയിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടത്. ശ്രീലങ്കയാകെ പരസ്പരം കൊല്ലുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്ന ആ ഘട്ടത്തില്‍പോലും നെഗോംബോ സമാധാനനഗരമായി തുടര്‍ന്നിരുന്നു. പിന്നീട് ബുദ്ധരും മുസ്ലീങ്ങളും തമ്മില്‍ വര്‍ഗീയ ലഹളകളുണ്ടായി. ഇത്തരം വംശീയ-വര്‍ഗീയ കലഹങ്ങളുടെ ഒരു മുറിപ്പാടു പോലും ഉണ്ടാകാതിരുന്ന നെഗോംബോ ഇന്ന് കണ്ണീര്‍ക്കയത്തിലായി. സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ കുറഞ്ഞത് 110 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് അധികൃതരുടെ നിഗമനം. ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന പള്ളിയായതിനാല്‍ മരിച്ചവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
പള്ളിക്കു സമീപമുള്ള പല വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്. ചില വീടുകളിലെ അംഗങ്ങളെല്ലാം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റു ചില വീടുകളിലെ പലരും കൊല്ലപ്പെടുകയോ ചിലര്‍ക്ക് സാരമായി പരിക്കുപറ്റുകയോ ചെയ്തു.
40000 വരുന്ന ജനസംഖ്യയാണ് നെഗോംബോയിലുള്ളത്. കത്തോലിക്കാ ചിഹ്നങ്ങള്‍ നഗരത്തിലെമ്പാടും കാണാം. ഡസണ്‍ കണക്കിന് പള്ളികളും നൂറുകണക്കിന് കപ്പേളകളും ഇവിടെ ഉണ്ട്. ശ്രീലങ്കയില്‍ മൊത്തം 6 ശതമാനമാണ് റോമന്‍ കത്തോലിക്കരുടെ എണ്ണമെങ്കില്‍ നെഗോംബോയില്‍ 65 ശതമാനവും റോമന്‍കത്തോലിക്കരാണ്. ഭൂരിപക്ഷവും കത്തോലിക്കരാണെങ്കിലും മതസൗഹാര്‍ദത്തിന് രാജ്യത്തെ ഒന്നാന്തരം മാതൃക. ബുദ്ധരുടെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ അംഗരുകരമുള്ള ക്ഷേത്രവും മുസ്ലീംപള്ളിയും ഹിന്ദുക്ഷേത്രവും ഇവിടെയുണ്ട്. രാമ-രാവണ യുദ്ധക്കാലത്ത് രാമന് ഈ മേഖലയിലെത്തിയിരുന്നതായാണ് വിശ്വാസം.
നെഗോംബോയിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ ബോംബ് സ്ഫോടനമുണ്ടായെന്ന വാര്‍ത്ത അതുകൊണ്ടു തന്നെ പലര്‍ക്കും അവിശ്വനീയമായിരുന്നു. സഹനത്തിന്റെ മാതൃകകളായ നെഗോംബോയിലെ കത്തോലിക്കര്‍ക്കു നേരെ ഇത്തരമൊരു ക്രൂരപ്രവൃത്തി ചെയ്യാന്‍ ആര്‍ക്കാണ് മനസുവരികയെന്നാണ് എല്ലാവരും ചോദിക്കുന്നത്. അതേസമയം പൊതുസ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ പതിവായിരുന്ന ഒരു കാലത്തിന്റെ പേടിപ്പെടുത്തുന്ന സ്മരണയിലേക്കാണ് ലങ്കന്‍ നിവാസികളെ പുതിയ ആക്രമണങ്ങള്‍ കൊണ്ടുപോകുന്നത്. അക്കാലങ്ങളില്‍ പൊതു ഇടങ്ങളിലും, ബസിലും ട്രെയിനിലും സ്ഫോടനങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു.
ശ്രീലങ്കയില്‍ 300 പേരുടെ ജീവന് കവര്‍ന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്ഐഎസ്) കൈകളുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സ്ഫോടനങ്ങള്‍ക്കു ശേഷം ചില ഐഎസ്ഐഎസ് അനുകൂല ടെലഗ്രാം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് സംശയത്തിനാധാരം. മൂന്നു പേരുടെ ചിത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. ശ്രീലങ്കയിലെ മനുഷ്യബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് ഇവരായാരിക്കാമെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിലെ മുസ്ലീം ആരാധനാലയങ്ങളില്‍ ആയുധധാരിയായ അക്രമി 50 പേരെ വെടിവെച്ചു കൊന്നിരുന്നു. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഐഎസ്ഐഎസ് വക്താവായ അബു ഹസന് അല്‍-മുജാഹിര്‍ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാന്‍ഡ് സംഭവവുമായി ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷിച്ചു വരുന്നത്. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ തൗഹീദ് ജമാ അത്തെ (എന്‍ടിഐ) എന്ന സംഘടനയ്ക്ക് ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുദ്ധമതവിശ്വാസികളുമായി നിരന്തരം സംഘര്‍ഷത്തിലുള്ള സംഘടനയാണ് എന്‍ടിഐ. രാജ്യം മുഴുവന്‍ ഒരേ ദിവസം അക്രമം നടത്താന്‍ ഐഎസ്ഐഎസിനു കഴിഞ്ഞത് ഈ പ്രാദേശിക സംഘത്തിന്റെ സഹായത്തോടെയാണെന്നും സംശയിക്കപ്പെടുന്നു.
പാക്കിസ്ഥാനില്‍ വേരുകളുളള എന്ടിഐയെക്കുറിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയ, അഫ്ഘാനിസ്ഥാന്, മ്യാന്മാര്, സോമാലിയ എന്നീ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. ലങ്കയില്‍ 2004ലാണ് ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് കരുതുന്നത്. സുനാമി ദുരിതാശ്വാസത്തിന്റെ പേരില്‍ ശ്രീലങ്കയിലും മാള്ഡീവ്സിലും ഈ സംഘടന ദുരിതാശ്വാസ ഫണ്ട് നല്‍കിയിരുന്നു. അല്‍ ക്വയ്ദ എന്ന ഭീകരസംഘടനയുമായി അടുത്ത ബന്ധമാണ് എന്ടിഐക്കുണ്ടായിരുന്നത്. ലങ്കയിലെ മുസ്ലീം യുവാക്കളെ ജിഹാദി പ്രസ്ഥാനങ്ങളിലേക്ക് ഈ സംഘടന റിക്രൂട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനിലായിരുന്നു ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. തമിഴ്നാട്ടിലും ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
Related
Related Articles
അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിക്കണം : സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ
അരൂർ: നൂറുക്കണക്കിനു മൽസ്യബന്ധന വള്ളങ്ങൾ അടുക്കുന്ന അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിച്ച് നിരന്തരമായി ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടു ഒഴുവാക്കണമെന്നു മൽസ്യത്തൊഴിലാളികൾ. വർഷാവർഷങ്ങളിൽ അഴിമുഖത്തു മണൽ തിട്ട രൂപപ്പെടുന്നതു
വത്തിക്കാനില്‍ ക്രിസ്തുമസ് പാതിരാ കുര്‍ബാന വൈകിട്ട് 7.30 തുടങ്ങും
വത്തിക്കാന്‍ :ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ഇത്തവണത്തെ ക്രിസ്തുമസ് പാതിരാകുര്‍ബാന രണ്ട് മണിക്കൂര്‍ നേരത്തെ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 7.30 ആയിരിക്കും പാതിരാകുര്‍ബാന. ഇറ്റലിയിലെ കോവിഡ് പ്രോട്ടോകോളിന്റെ
ElA പിൻവലിക്കുക, പ്രകൃതിയെ സംരക്ഷിക്കുക
കോവിഡിനിടയിൽ പ്രകൃതിയെ നശിപ്പിക്കാൻ അതിലൂടെ നമ്മെ നശിപ്പിക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ ഇന്നാണ് അവസാന ദിവസം പ്രതികരിക്കാൻ മറക്കരുത്… EIA 2020 നോട്ടിഫിക്കേഷൻ എതിർത്തു കൊണ്ട്eia2020-moefcc@gov.inഎന്ന