Tag "sunday homily malayalam"
Back to homepageവചനവും സൗഖ്യവും ജീവനും: ദിവ്യകാരുണ്യത്തിരുനാൾ
ദിവ്യകാരുണ്യത്തിരുനാൾ വിചിന്തനം:- വചനവും സൗഖ്യവും ജീവനും (ലൂക്കാ 9: 11 – 17) ദൈവരാജ്യം പ്രഘോഷിക്കാൻ പോയ ശിഷ്യന്മാർ മടങ്ങി വന്നിരിക്കുന്നു. അവരോടൊപ്പം ചിലവഴിക്കാൻ യേശു ബേത്സയ്ദായിലേക്ക് യാത്ര തിരിക്കുന്നു. പക്ഷെ, ഏകദേശം അയ്യായിരം പുരുഷന്മാർ അവനെ പിന്തുടരുകയാണ്. സ്ത്രീകളും കുട്ടികളും കണക്കിൽപ്പെടുന്നില്ല. എന്തേ അവർ എണ്ണപ്പെട്ടില്ല? അറിയില്ല. ആ എണ്ണപ്പെടാത്തവരുടെ കൂട്ടത്തിലായിരിക്കാം ചിലപ്പോൾ നമ്മളും.
Read Moreപരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: പാരസ്പര്യത്തിന്റെ ദൈവം
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15) മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു പഠനം. ഒറ്റ നോട്ടത്തിൽ ഗ്രാഹ്യമാകാത്ത സിദ്ധാന്തം. അതാണ് ത്രിത്വം. എങ്കിലും ഹൃദയംകൊണ്ട് അടുക്കുന്തോറും അനിർവചനീയമായ ആശ്വാസം ലഭിക്കുന്ന യാഥാർത്ഥ്യം. ഏകാന്തതയുടെ കോട്ടക്കൊത്തളത്തിൽ വസിക്കാത്ത ഒരു ദൈവം. തന്നിൽത്തന്നെ
Read Moreനിങ്ങള്‍ക്കു സമാധാനം: പെസഹാക്കാലം ആറാം ഞായർ
റവ. ഫാ. മിഥിൻ കാളിപറമ്പിൽ പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- നിങ്ങള്‍ക്കു സമാധാനം (യോഹ 14:23-29) ഈശോയും ശിഷ്യന്മാരും അന്ത്യാത്താഴ മേശയില്‍ ഇരിക്കുകയാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് ഈശോയുടെ വികാര നിര്‍ഭരമായ സുദീര്‍ഘമായ വിടവാങ്ങല്‍ പ്രസംഗം പതിമുന്നു മുതല്‍ പതിനേഴു വരെയുള്ള അധ്യായങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മറ്റു സുവിശേഷങ്ങളിലില്ലാത്ത വളരെ മര്‍മ്മ പ്രധാനമായ കാര്യങ്ങളാണ് ഈശോ
Read Moreഞാൻ നിത്യജീവൻ നൽകുന്നു: പെസഹാക്കാലം നാലാം ഞായർ
പെസഹാക്കാലം നാലാം ഞായർ വിചിന്തനം :- “ഞാൻ നിത്യജീവൻ നൽകുന്നു” (യോഹ 10:27-30) “എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു”. “സ്വരം”. എത്ര സുന്ദരമാണീ പദം. യേശു അറിഞ്ഞു തന്നെ ഈ പദം തെരഞ്ഞെടുത്തതായിരിക്കണം. പറച്ചിലുകളുടെ അകങ്ങളിൽ എപ്പോഴും സ്വരം അടങ്ങിയിട്ടുണ്ട്. സ്വരം, അത് സ്വത്വത്തിന്റെ ഗാനമാണ്. സ്വരം തിരിച്ചറിയുക എന്ന് പറഞ്ഞാൽ ആഴമായ ബന്ധം
Read Moreവ്യത്യസ്തനായ ദൈവം: ഓശാന ഞായർ
ഓശാന ഞായർ വിചിന്തനം :- വ്യത്യസ്തനായ ദൈവം (ലൂക്കാ 22:14 – 23:56) യഥാർത്ഥ സ്നേഹത്തിൽ മുഖസ്തുതി ഇല്ല, പുകഴ്ത്തിപ്പാടലും ഉണ്ടാകില്ല. കൂടെ നടക്കാനുള്ള അഭിലാഷം മാത്രമേ കാണൂ. അതാണ് ശിഷ്യത്വം. എന്നിട്ടും ഇരുളിൻ മറവിൽ ആരൊക്കെയോ ഗുരുവിനെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും ചെയ്തു. അങ്ങനെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവൻ എല്ലാവർക്കും വേണ്ടി ദൈവ കരങ്ങളിലേക്ക് ചായുന്നു. എല്ലാം
Read More